ഏകദേശം 40 മിനിറ്റോളം സമയമെടുത്താണ് മുഖ്യമന്ത്രി പോലീസിനെതിരെയുള്ള പരാതികളെക്കുറിച്ച് വിശദീകരിച്ചത്. മുൻപ് നടന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പരാതികളാണ് ഇപ്പോൾ ഉയർന്നു വരുന്നതെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട പരാതികളെ പെരുപ്പിച്ച് കാണിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
പോലീസിൻ്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ചകൾ പോലും ഉണ്ടാവാതിരിക്കാൻ ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്ന് അദ്ദേഹം എൽഡിഎഫ് യോഗത്തിൽ ഉറപ്പുനൽകി. സിപിഐ സംസ്ഥാന സമ്മേളനത്തിൽ കസ്റ്റഡി മരണങ്ങളെക്കുറിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വിശദീകരണം. മുഖ്യമന്ത്രിയുടെ മറുപടിയിൽ ഘടകകക്ഷികൾ തൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരം.
advertisement