95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും പോസ്റ്ററിൽ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും പോസ്റ്ററിൽ ഉന്നയിക്കുന്നു.
“ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണറിന് നൽകാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്” എന്നും പോസ്റ്ററിൽ പറയുന്നു. ജനറൽ സീറ്റിൽ ദീപ്തി മേരി വർഗീസിന് മത്സരിക്കാനാകുമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ പറയുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു.
advertisement
അതേസമയം, പോസ്റ്റർ എവിടെ നിന്നുവന്നുവെന്നോ ആരാണ് പതിച്ചതെന്നോ അറിയില്ലെന്നും കൊല്ലം കോർപറേഷനിലെ സ്ഥാനാർത്ഥി നിർണയം ഏറ്റവും നല്ല രീതിയിലാണ് നടന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്തെ മുതിർന്ന നേതാക്കളുമായി ചേർന്നാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Summary: Posters have appeared against Bindu Krishna, a member of the KPCC Political Affairs Committee. The posters were seen outside the Kollam District Congress Committee (DCC) office. The posters criticize Bindu Krishna, asking if she is a "BJP agent?" The posters feature pictures of Narendra Modi and Bindu Krishna, along with the Lotus symbol (the BJP's electoral symbol).
