'മണിക്കൂറുകളോളം ചർച്ച ചെയ്താണ് എന്നെ സ്ഥാനാർത്ഥിയാക്കിയത്. നേതാക്കളെല്ലാം കണ്ട് എന്ന ആശിർവദിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് രാധാ ഹരിദാസ് ആത്മത്യാശ്രമം നടത്തുമെന്ന് പറയുന്നത്. പിറ്റേന്നാണ് രാധയെ സ്ഥാനാർത്ഥിയാക്കിയത്. പൂവാട്ടുപറമ്പ് ഡിവിഷനിലേക്ക് രാധ രണ്ടുതവണ മത്സരിച്ച് ജയിച്ചിട്ടുണ്ട്. രമ്യാ ഹരിദാസും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും സ്ഥാനം കിട്ടണം. അല്ലാതെ അമ്മയിലേക്കും മകളിലേക്കും മാത്രം ഒതുങ്ങിപ്പോകരുത്. ഇക്കാര്യത്തിൽ പാർട്ടിയെ ഒരിക്കലും കുറ്റം പറയില്ല.' അനിത അനീഷ് പറയുന്നു.
എന്നാല്‍, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ലെന് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും രാധാ ഹരിദാസ് പ്രതികരിച്ചു.
advertisement
Summary: A dispute has erupted over the Congress candidacy for the Poovattuparamba division in the Kunnamangalam block, where Ramya Haridas's mother is contesting. Rebel candidate Anita Aneesh alleged that Ramya Haridas's mother, Radha Haridas, secured the seat by threatening to commit suicide.
