TRENDING: 'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി [NEWS]'ശത്രുക്കൾക്ക് പോലും സ്വീകാര്യനും പ്രിയപ്പെട്ടവനും'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ കോടിയേരി ബാലകൃഷ്ണൻ [NEWS]പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ [NEWS]
advertisement
"കുഞ്ഞനന്തനെ വിശുദ്ധനാക്കാനു
"ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞ
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവെന്നായിരുന്നു കുഞ്ഞനന്തനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുസ്മരണം. യു.ഡി.എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്തനെന്നും അദ്ദേഹത്തെ കേസില്‍ കുടുക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശേചിച്ചു.
നേതാക്കളുടെ വാക്കുകൾ ഏറ്റു പിടിച്ച അണികള്‍ ആര്‍.എസ്.എസുകാരുടെ കള്ളസാക്ഷി മൊഴിയാണ് കുഞ്ഞനന്തനെ കുടുക്കിയതെന്നും റോഡിലൂടെ നടന്നു പോവുന്നവര്‍ വീട്ടിലെ ഗൂഡാലോചന കേട്ടെന്നുള്ള മൊഴി മാത്രമായിരുന്നു ഏക തെളിവെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കുഞ്ഞനന്തന്‍ മരിച്ച ദിവസം കെ.കെ രമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ടി.പി ചന്ദ്രശേഖരന്‍റെ ചിത്രത്തിനു താഴെയും സമാനമായ കുറിപ്പുകള്‍ നിരന്നു. കള്ള മൊഴിയാണ് കുഞ്ഞനന്തനെ കുടുക്കിയതെന്ന ഇത്തരം പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് രമയുടെ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാനൂരിനപ്പുറം പാർട്ടിയുടെ നേതൃപദവികളിൽ എത്തിയില്ലെങ്കിലും നേതാക്കളുടെ വിശ്വസ്തനായിരുന്നു കുഞ്ഞനന്തന്‍. ടി.പി വധക്കേസിലെ ഗൂഢാലോചന ഉന്നത നേതൃത്വത്തിലേക്ക് എത്താതെ പോയത് കുഞ്ഞനന്തന്‍റെ പാര്‍ട്ടിക്കൂറ് കൊണ്ടാണെന്ന ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. കുഞ്ഞനന്തന്‍ പ്രതിസ്ഥാനത്തു വന്നതു മുതൽ തുടങ്ങിയ വിവാദങ്ങള്‍ അദ്ദേഹത്തിന്‍റെ മരണശേഷവും തുടരുകയാണ്.