ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ ചെന്നൈയിലെ വസതിയിലെത്തിച്ച് പൂജ നടത്തിയതുമായി ബന്ധപ്പെട്ടും, കേസിലെ പ്രധാന പ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതിലുമാണ് അന്വേഷണസംഘം വ്യക്തത തേടുന്നത്. എന്നാൽ, പോറ്റിയുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ മൊഴി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ കഴിഞ്ഞദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. താൻ ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീ മൊഴി നൽകിയത്. കേസിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളെയും വരും ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തേക്കും. പോറ്റിയുമായി അടുത്ത ബന്ധമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതോടെ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്.
advertisement
