TRENDING:

ശബരിമല സ്വ‍ർണക്കൊള്ളയിൽ രണ്ടാമത്തെ അറസ്റ്റ്; ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന്റെ അറസ്റ്റിൽ

Last Updated:

കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. ചോദ്യം ചെയ്യുന്നതിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതായി റിപ്പോർട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല സ്വ‍ർണമോഷണക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിൽ വച്ച് ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു.
മുരാരി ബാബു
മുരാരി ബാബു
advertisement

ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ മുരാരി ബാബുവിൽ നിന്നും ലഭ്യമാവും എന്നാണ് പ്രതീക്ഷ.

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണമോഷണം നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഒക്ടോബർ 21 ചൊവ്വാഴ്ച കേരള ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.

ഈ മാസം ആദ്യം ഹൈക്കോടതി അന്വേഷണം ഏൽപ്പിച്ച എസ്പി എസ്. ശശിധരനാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് ഇൻ-ക്യാമറയിൽ കേട്ടത്.

advertisement

ഉണ്ണികൃഷ്ണൻ പോറ്റി വിഗ്രഹങ്ങൾ ചെന്നൈയിലെ ഒരു സ്ഥാപനത്തിലേക്ക് ഇലക്ട്രോപ്ലേറ്റിംഗിനായി അയച്ചതിനെത്തുടർന്ന്, 'കാണാതായ' സ്വ‍ർണത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഈ മാസം ആദ്യം ഉത്തരവിട്ടിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാളികളിലെ സ്വർണവുമായി ബന്ധപ്പെട്ട് നിർമ്മാണത്തിലെ ക്രമക്കേടുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.

'കാണാതായ' സ്വ‍ർണവുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും പിടിച്ചെടുക്കുന്നതിനായി കേസിലെ മുഖ്യപ്രതിയായ പോറ്റിയുടെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തിയിരുന്നു.

advertisement

പത്തനംതിട്ടയിലെ റാന്നിയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി, നിലവിലുള്ളതും വിരമിച്ചതുമായ ഒമ്പത് ദേവസ്വം ബോർഡ് അംഗങ്ങൾ, എന്നിവർക്കെതിരെ ഗൂഢാലോചന, മോഷണം, നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം, ക്ഷേത്രത്തിന് നഷ്ടം വരുത്തിവയ്ക്കൽ എന്നീ കുറ്റങ്ങൾ എസ്‌ഐടി ചുമത്തിയിരുന്നു.

2004 മുതൽ 2008 വരെ ക്ഷേത്രതന്ത്രിയുടെ സഹായിയായി ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക്, 1998ൽ വ്യവസായി വിജയ് മല്യ സംഭാവന ചെയ്ത പാളികളിൽ ഗണ്യമായ അളവിൽ സ്വ‍ർണം ഉണ്ടെന്ന് അറിയാമായിരുന്നുവെന്ന് എസ്‌ഐടി കണ്ടെത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Former Devaswom Board Administrative Officer B. Murari Babu, who was included in the list of accused in the Sabarimala gold theft case, arrested by the Special Investigation Team. Babu was taken into custody at his house in Perunna at around 10 pm last night. Murari Babu is the second accused in the case

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വ‍ർണക്കൊള്ളയിൽ രണ്ടാമത്തെ അറസ്റ്റ്; ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന്റെ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories