സിഐസി ഉപദേശകസമിതിയിൽ സമസ്ത അധ്യക്ഷൻ വേണമെന്നില്ലെന്നായിരുന്നു ഭേദഗതി. സമസ്‌തയുടെ വീക്ഷണവും ഉപദേശവും അനുസരിച്ചു പ്രവർത്തിക്കണമെന്നതും നീക്കി.
സമസ്തയുടെ ഏതെങ്കിലുമൊരു മുശാവറാംഗം മാത്രം ഉപദേശകസമിതി ഉണ്ടായാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. ഇത് ജിഫ്രി മുത്തുക്കോയ തങ്ങളെ സി ഐ സി തലപ്പത്ത് നിന്ന് മാറ്റാനാണ് ഭേദഗതി എന്ന് വിമർശനം ഉയർന്നിരുന്നു.
കൂടാതെ, വഫിയ്യ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നുമുള്ള സര്‍ക്കുലറിനെതിരെയും സമസ്ത രംഗത്തുവന്നിരുന്നു.
advertisement
ഈ വിഷയങ്ങളിൽ സമസ്ത വിശദീകരണം തേടിയെങ്കിലും മറുപടി തന്നില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ സിഐസിക്ക് അയച്ച കത്തിൽ പറയുന്നു. ഇതേതുടര്‍ന്നാണ് ബന്ധം ഉപേക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സി.ഐ.സിയുടെ അധ്യക്ഷന്‍. 90 ലധികം കോളേജുകളാണ് സി.ഐ.സിക്ക് കീഴിലുള്ളത്.