'എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പാർട്ടിയാണ്. പിൻവലിക്കാൻ പറഞ്ഞതും പാർട്ടി തന്നെയാണ്. അതനുസരിച്ചു. എന്തുകൊണ്ടാണ് പാർട്ടി അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് അറിയില്ല. യുഡിഎഫുമായി എന്തെങ്കിലും ചർച്ചകൾ നടന്നിട്ടുണ്ടാകും. മഞ്ചേശ്വരത്ത് ഇത്തവണ എസ്ഡിപിഐ ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
ജില്ലാഘടകം യുഡിഎഫുമായി ചർച്ച ചെയ്തിട്ടുണ്ടാകുമെന്ന് കരുതുന്നു. പാർട്ടി ഭാരവാഹിത്വം രാജിവച്ചു. പ്രാഥമിക അംഗത്വത്തിന്റെ കാര്യവും ആലോചിക്കുന്നുണ്ടെന്നും' അഷ്റഫ് പറഞ്ഞു.
സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതായി എസ്ഡിപിഐ പാർട്ടി നേതൃത്വം വെളിപ്പെടുത്തിയിരുന്നു. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് നേതൃത്വം ആരോപിച്ചിരുന്നു. യുഡിഎഫിന്റെ പ്രധാന നേതാക്കളാണ് ബന്ധപ്പെട്ടിരുന്നതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് കഴിഞ്ഞ ദിവസം പറഞ്ഞു.
advertisement
