TRENDING:

ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു

Last Updated:

വിഷാദത്തിന് അടിമപ്പെട്ട യുവതിയിൽ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ഏഴുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കൗൺസിലിംഗ് തുടരുന്നു. കൗൺസിലിംഗിനു ശേഷം ഇവരെ രഹസ്യമൊഴിയെടുപ്പിന് വിധേയയാക്കും.
advertisement

പൊലീസിന് കൂടി സ്വാധീനമുള്ള കേന്ദ്രത്തിലാണ് കൗൺസിലിംഗ് പുരോഗമിക്കുന്നത്. മൂന്ന് ദിവസം കൂടി കൗൺസിലിംഗ് തുടർന്ന ശേഷം മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം നടന്ന സംഭവങ്ങൾ വീണ്ടെടുത്ത് പറയനാവാത്ത വിധം നിർവികാരതയിലാണ് യുവതിയെന്നാണ് കൗൺസിലിംഗ് നടത്തിയവർ പറയുന്നത്.വിഷാദത്തിന് അടിമപ്പെട്ട യുവതിയിൽ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.

Also Read-'സംഭവിച്ചതെന്താണെന്ന് ആ അമ്മ വ്യക്തമാക്കട്ടെ' തൊടുപുഴ സംഭവം ആദ്യാവസാനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന്‍റെ കുറിപ്പ്

advertisement

ഇവർ സാധാരണ നിലയിലെത്താൻ ദിവസങ്ങൾ വേണ്ടി വരുമെന്നും കരുതപ്പെടുന്നു. കേസിലെ പ്രതി അരുൺ ആനന്ദിനെതിരായ പ്രധാനസാക്ഷി ഈ യുവതിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്ക എന്നത് കേസിന് നിർണായകമാണ്. അതേസമയം തന്നെ കൊല്ലപ്പെട്ട കുട്ടിയുടെ അനുജനായ നാലുവയസുകാരന്റെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട അച്ഛന്റെ കുടുംബത്തിന്റെ അവകാശവാദത്തിൽ ശിശുക്ഷേമ സമിതി ഉടൻ തീരുമാനം കൈക്കൊണ്ടേക്കുമെന്നും സൂചനയുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു