നേരത്തെ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് ചേർത്തുള്ള യുവതിയുടെ പാസ്പോർട്ടിലെ വിവരങ്ങളും പുറത്തു വന്നിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാകൂ. അല്ലെങ്കില്‍ രേഖകളില്‍ എന്തെങ്കിലും കൃത്രിമം നടത്തേണ്ടി വരും. എന്നാല്‍ പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതായാണ് വിവരം. വിവാഹം രജിസ്റ്റർ ചെയ്ത രേഖകളും പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
advertisement
Also Read-ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിന് കേസ്; നടപടി ബീഹാർ സ്വദേശിനിയുടെ പരാതിയിൽ
ബിഹാർ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതിയുമായെത്തിയത്.
