എന്നാൽ സംഭവത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് പരാതി നൽകിയതെന്നാണ് സ്പീക്കറുടെ ഓഫീസ് നൽകിയ വിശദീകരണം.
ട്രെയിനിൽ മറ്റ് ക്ളാസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഉയർന്ന ക്ളാസുകളിലേക്ക് കയറാൻ കഴിയില്ല. എന്നാൽ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുന്ന മന്ത്രിമാരെയും ജന പ്രതിനിധികളെയും കാണാൻ മറ്റ് ക്ളാസുകളിലുള്ള സാധാരണക്കാർ ഇവരുടെ അടുത്തേക്ക് വരുന്നതും അധികം വൈകാതെ മടങ്ങുന്നതു പതിവാണ്. വിജിലൻസിൻെ പരിശോധനയിൽ ഉയർന്ന ക്ളാസിൽ ടിക്കറ്റില്ലാത്തവരെ കണ്ടെത്തിയാൽ ഡ്യൂട്ടിയിുള്ള ടി.ടി.ഇ യുടെ ജോലി വരെ നഷ്ടമായേക്കാം. വന്ദേഭാരതിൽ ക്യാമറയുംമറ്റും ഉള്ളതിനാൽ ടി.ടി.ഇ മാരും ജാഗ്രത പുലർത്താറുണ്ട്. സ്പീക്കറുടെ പരാതിയിൽ പദ്മകമാറിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിറുത്തുകയും യൂണിയന്റെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ച് കയറ്റുകയുമായിരുന്നു. ധൃതിപിടിച്ച് എടുക്കുന്ന ഇത്തരം തീരുമാങ്ങൾ ജീവനക്കാരുടെ ആത്മ വിശ്വാസത്തിന് മങ്ങലേൽപ്പിക്കുമെന്നും യൂണിയൻ ആരോപിച്ചു.
advertisement
മികച്ച ജീവനക്കാരനുള്ള റെയിൽവെയുടെ പുരസ്കാരം നേടിയ ആളാണ് ടി.ടി.ഇ ജി.എസ്.പദ്മകുമാർ