TRENDING:

ഏറെ ആഗ്രഹിച്ച സ്മാർട്ട് വാച്ച് കെട്ടാൻ അവനില്ല; മകന്റെ മൃതദേഹത്തിനൊപ്പം വച്ച് അമ്മ; ഷാനറ്റിന് യാത്രാമൊഴി

Last Updated:

ഷാനറ്റ് നല്ലമാർക്കോടെ പാസായപ്പോൾ മകന് നൽകാനായി അമ്മ വാച്ചും വാങ്ങിവെച്ചു. അവധിക്ക് നാട്ടിൽ പോകുമ്പോൾ സമ്മാനിക്കാനായി സൂക്ഷിച്ചുവച്ചു. ഒടുവിൽ ആ വാച്ചുമായി അമ്മ നാട്ടിലെത്തിയപ്പോൾ, പൊന്നുമോന്റെ ചേതനയറ്റ ശരീരമാണ് കണ്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുമളി: നല്ല മാർക്കോടെ പ്ലസ് ടു പാസായാൽ സ്മാർട്ട് വാച്ച് വാങ്ങിതരാമെന്നായിരുന്നു കുവൈറ്റിൽ നിന്ന് അമ്മ ജിനു മകൻ ഷാനറ്റിന് കൊടുത്ത വാക്ക്. ഷാനറ്റ് നല്ലമാർക്കോടെ പാസായപ്പോൾ മകന് നൽകാനായി അമ്മ വാച്ചും വാങ്ങിവെച്ചു. അവധിക്ക് നാട്ടിൽ പോകുമ്പോൾ സമ്മാനിക്കാനായി സൂക്ഷിച്ചുവച്ചു. ഒടുവിൽ ആ വാച്ചുമായി അമ്മ നാട്ടിലെത്തിയപ്പോൾ, പൊന്നുമോന്റെ ചേതനയറ്റ ശരീരമാണ് കണ്ടത്. അതീവ വൈകാരിക നിമിഷങ്ങളായിരുന്നു ഇടുക്കി അണക്കര വെള്ളറയിലെ വീട്ടിൽ കണ്ടത്.
അതീവ വൈകാരിക നിമിഷങ്ങളായിരുന്നു ഇടുക്കി അണക്കര വെള്ളറയിലെ വീട്ടിൽ
അതീവ വൈകാരിക നിമിഷങ്ങളായിരുന്നു ഇടുക്കി അണക്കര വെള്ളറയിലെ വീട്ടിൽ
advertisement

അണക്കര ചെല്ലാര്‍ക്കോവില്‍ ജൂണ്‍ 17നുണ്ടായ ബൈക്കപടത്തില്‍ മരിച്ച വെള്ളറയില്‍ ഷാനറ്റ് ഷൈജു (17)വിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയിലാണ് നടന്നത്. കുവൈറ്റിൽ നിന്നും കൊണ്ടുവന്ന വാച്ച് അവന്റെ മൃതദേഹത്തിൽ വച്ചാണ് അമ്മ യാത്രയാക്കിയത്.

അണക്കര ചെല്ലാർകോവിലിനു സമീപം കഴിഞ്ഞയാഴ്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണു വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ വെള്ളറയിൽ ഷാനറ്റ് ഷൈജു, അലൻ കെ ഷിബു എന്നിവർ മരിച്ചത്. അലന്റെ സംസ്കാരം തൊട്ടടുത്ത ദിവസം നടത്തിയിരുന്നു. കുവൈറ്റിൽ ഏജൻസിയുടെ തൊഴിൽത്തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന ജിനു എത്താൻ വൈകിയത് കാരണമാണ് ഷാനറ്റിന്റെ സംസ്കാരം വൈകിയത്. തിങ്കളാഴ്‌ച വൈകിട്ടാണ് ജിനു നാ‌ട്ടിലെത്തിയത്.

advertisement

ജീവിതമാര്‍ഗം തേടിയാണ് രണ്ടരമാസം മുന്‍പ് ജിനു കുവൈറ്റിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍മുതല്‍ ജിനു ദുരിതക്കയത്തിലായിരുന്നു. വീട്ടുജോലിയായിരുന്നു. വലിയ കഷ്ടപ്പാടും ആരോഗ്യപ്രശ്‌നങ്ങളും. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഇതിനിടെ ജോലിതട്ടിപ്പിന് ഇരയായ ജിനു ഏജന്‍സിക്കാരുടെ തടവിലായി. സുമനസ്സുകളുടെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോടതി നടപടികള്‍ക്കുശേഷം കുവൈറ്റിലെ തടങ്കലിലായിരുന്നു. താത്കാലിക പാസ്‌പോര്‍ട്ട് കിട്ടിയപ്പോഴും നാട്ടിലേക്ക് വരാന്‍ യുദ്ധം0 തടസ്സമായി. ഒടുവില്‍ തിങ്കളാഴ്ച നാട്ടിലെത്തിയപ്പോഴാണ് മകന്‍ ജീവനോടെയില്ലെന്ന് അമ്മ അറിയുന്നത്. മകനായി വാങ്ങിച്ച വാച്ച് അവന്റെ നെഞ്ചോട് ചേർത്ത് വെച്ചതോടെ അച്ഛൻ ഷൈജുവിനും അനുജൻ ഷിയോണിനും ഷാനറ്റിന്റെ കൂട്ടുക്കാർക്കും കരച്ചിലടക്കാനായില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറെ ആഗ്രഹിച്ച സ്മാർട്ട് വാച്ച് കെട്ടാൻ അവനില്ല; മകന്റെ മൃതദേഹത്തിനൊപ്പം വച്ച് അമ്മ; ഷാനറ്റിന് യാത്രാമൊഴി
Open in App
Home
Video
Impact Shorts
Web Stories