അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി റോഡ് ഷോകളും ബൈക്ക് റാലികളുമായി മുന്നണികൾ സജീവമായിരുന്നു. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി. തിങ്കളാഴ്ച നിശബ്ദ പ്രചരണമാണ്. ചൊവ്വാഴ്ചയാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
സംഘർഷം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ഉദ്യോഗസ്ഥരുടെ നിരീക്ഷണം എല്ലാ കലാശക്കൊട്ട് കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. ഇടുക്കി കട്ടപ്പന വെട്ടിക്കുഴകവലയിൽ യു ഡി എഫ് വിമത സ്ഥാനാർത്ഥിയുടെ പ്രവർത്തകർക്ക് മർദനമേറ്റു.തിരുവനന്തപുരം പോത്തൻകോട് കലാശക്കൊട്ടിനിടയിൽ സിപിഎം- കോൺഗ്രസ് സംഘർഷമുണ്ടായി.
advertisement
പോളിങ് സാധനങ്ങളുടെ വിതരണം തിങ്കളാഴ്ച രാവിലെ 9 ന് ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 13 നു വോട്ടെണ്ണൽ നടക്കും.
