2011ലാണ് ജില്ലയിലെ ജയിലുകളിൽ ചപ്പാത്തി നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനിയിൽ തുറന്ന ഓപ്പൺ ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കോഴിക്കോട്, എറണാകുളം, കൊല്ലം, എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്.
20 ലധികം ഭക്ഷ്യവിഭവങ്ങളാണ് ജയിലുകളിൽ തടവുപുള്ളികൾ തയ്യാറാക്കി വിതരണം ചെയ്യുന്നത്. ഇതിൽ ഏറ്റവും ജനകീയമായത് ജയിൽ ചപ്പാത്തിയും കറിയുമാണ്. അടുത്തിടെ ഈ ചപ്പാത്തിയുടെ വില അല്പം ഒന്ന് കൂട്ടിയിരുന്നു. നിലവിൽ ഒരു കവർ ചപ്പാത്തിക്ക് 30 രൂപയാണ് വില. 13 വർഷത്തിന് ശേഷമാണ് ചപ്പാത്തി വില ഉയർത്തുന്നത്. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40 എന്നിങ്ങനെയാണ് ഓരോ വിഭവത്തിൻ്റെയും വിലനിലവാരം. ജയിൽ വകുപ്പിൻ്റെ ഫുഡ് ബസ് കലക്കൻ ആണെങ്കിലും ചപ്പാത്തിക്ക് വില കൂട്ടിയതിനെ ആളുകൾ സോഷ്യൽ മീഡിയയിലൽപ്പടെ ചോദ്യം ചെയ്യുന്നുണ്ട്.
advertisement