TRENDING:

തീറ്റപ്പുല്ലുകൾക്കായി മാത്രം ഒരു മ്യൂസിയം; കൗതുകമുണർത്തി തിരുവനന്തപുരത്തെ വിസ്മയ കാഴ്ച

Last Updated:

ആവശ്യക്കാർക്ക് ദിവസവും ഏകദേശം 3,600 കിലോഗ്രാം തീറ്റപ്പുല്ലാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്ത് കൗതുകമുണർത്തുന്ന ഒരദ്ഭുതമുണ്ട്, സാധാരണ മ്യൂസിയങ്ങളിലെപ്പോലെ ചരിത്രവസ്തുക്കളോ ശിൽപ്പങ്ങളോ അല്ല ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. പകരം, കന്നുകാലികളുടെ ജീവനും ക്ഷീരമേഖലയുടെ കരുത്തുമായ തീറ്റപ്പുല്ലുകൾക്കായി മാത്രമൊരു മ്യൂസിയം! കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ഈ 'തീറ്റപ്പുൽ മ്യൂസിയം' സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം വലിയതുറയിലെ സ്റ്റേറ്റ് ഫോഡർ ഫാമിലാണ് (സംസ്ഥാന കന്നുകാലിത്തീറ്റ ഫാം).
മ്യൂസിയത്തിനുള്ളിൽ നിന്നുള്ള കാഴ്ച
മ്യൂസിയത്തിനുള്ളിൽ നിന്നുള്ള കാഴ്ച
advertisement

നമ്മുടെ കന്നുകാലികൾക്ക് പോഷകം നൽകുന്ന, ഇരുപതിലധികം ഇനം തീറ്റപ്പുല്ലുകളുടെ ജീവനുള്ള ഒരു ശേഖരമാണ് ഈ ഫാം. സാധാരണ മ്യൂസിയങ്ങളിൽ വസ്തുക്കൾ ചില്ലുകൂട്ടിൽ അടച്ചുവെച്ച് പ്രദർശിപ്പിക്കുമ്പോൾ, ഇവിടെ ഓരോ പുൽ വർഗ്ഗവും നിലത്തുനിന്ന് വളർന്നു നിൽക്കുന്നു, അതാണ് ഇവിടുത്തെ പ്രത്യേകത. ഈ ഫാം ക്ഷീരകർഷകരെ സംബന്ധിച്ച് അറിവിൻ്റെ ഒരു വലിയ കലവറയാണ്. ഏറ്റവും കൂടുതൽ പാലുൽപ്പാദനത്തിന് സഹായിക്കുന്ന, പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഹൈബ്രിഡ് പുല്ലിനങ്ങളെ ഇവിടെ കർഷകർക്ക് നേരിൽ കണ്ടറിയാം.

തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ബാജ്റ നേപ്പിയർ ഹൈബ്രിഡ് ഇനങ്ങളായ CO3, CO4, CO5, CO6 എന്നിവയുടെയെല്ലാം സാമ്പിളുകൾ ഈ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ ഗുണമേന്മയിൽ കേമന്മാരായ സൂപ്പർ നേപ്പിയർ, റെഡ് നേപ്പിയർ എന്നീ ഇനങ്ങളും, കേരള കാർഷിക സർവകലാശാലയുടെ സംഭാവനകളായ സുഗുണ, സുപ്രിയ പോലുള്ള മികച്ച ഇനങ്ങളും ഇവിടെയുണ്ട്. അതുപോലെ, ഇപ്പോൾ പ്രചാരത്തിലില്ലാത്ത പാരഗ്രാസ്, ഗിനിയാ ഗ്രാസ് പോലുള്ള പഴയകാല ഇനങ്ങളെക്കുറിച്ചും കർഷകർക്കും വിദ്യാർത്ഥികൾക്കും ഇവിടെ നിന്ന് മനസ്സിലാക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൻ്റെ ക്ഷീരമേഖലയ്ക്ക് ഈ ഫാം നൽകുന്ന പിന്തുണ ചെറുതല്ല. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഒരു വലിയ ആശ്രയം കൂടിയാണ് ഈ ഫാം. കാരണം, ആവശ്യക്കാർക്ക് ദിവസവും ഏകദേശം 3,600 കിലോഗ്രാം തീറ്റപ്പുല്ലാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്. ഒരു പഠനകേന്ദ്രം എന്നതിലുപരി, കേരളത്തിലെ കന്നുകാലികൾക്ക് ഭക്ഷണം നൽകുന്ന ഒരു ഊർജ്ജ കേന്ദ്രം കൂടിയായി ഈ ഫാം പ്രവർത്തിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തീറ്റപ്പുല്ലുകൾക്കായി മാത്രം ഒരു മ്യൂസിയം; കൗതുകമുണർത്തി തിരുവനന്തപുരത്തെ വിസ്മയ കാഴ്ച
Open in App
Home
Video
Impact Shorts
Web Stories