സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ് പിടിയിലായത്. രണ്ടുമാസത്തെ അവധിക്ക് നാട്ടില്‍ പോയ അബ്ദുള്‍ സമദ് സെപ്തംബര്‍ 13നാണ് സൗദിയിലേക്ക് തിരിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി ഒന്‍പതരയോടെ റിയാദില്‍ എത്തി അബഹയിലേക്ക് പോകുന്നതിനായി വിമാനം മാറിക്കയറാന്‍ തയ്യാറെടുക്കവേയാണ് ഇവര്‍ പിടിയിലായതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
അപസ്മാരത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പല മരുന്നുകളും കൈവശം വെയ്ക്കുന്നത് സൗദിയില്‍ കുറ്റകരമാണ്. മയക്കുമരുന്നിലുള്ള അംശങ്ങള്‍ ഈ മരുന്നുകളില്‍ ചേരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഒരു വര്‍ഷത്തേക്കുള്ള രണ്ടുതരം ഗുളികകളാണ് അബ്ദുള്‍ സമദിന്‍റെ പക്കല്‍ ഉണ്ടായിരുന്നത്.
advertisement
2002 മുതല്‍ ചികിത്സയിലായിരുന്ന മുഹമ്മദ് നൗഫലിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഗുളികള്‍ സ്ഥിരം കഴിക്കേണ്ടതാണെന്നുള്ള രേഖകള്‍ ഉണ്ടായിട്ടും അബ്ദുള്‍ സമദിനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കസ്റ്റംസ് സെല്ലില്‍ പാര്‍പ്പിച്ച അബ്ദുള്‍ സമദിനെ പിറ്റേന്ന് മരുന്നുമായി മുഹമ്മദ് നൗഫലിന്‍റെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയും ബാഗ് കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
മുഹമ്മദ് നൗഫലിനെ നജ്‌റാന്‍ ജയിലിലും അബ്ദുള്‍ സമദിനെ മക്കയിലെ ഷുമൈസി ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
