വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എ. തങ്കപ്പൻ സ്ഥാനാർത്ഥിയാകുന്നതിനെ വിമർശിച്ചായിരുന്നു പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്' എന്നതടക്കമുള്ള അധിക്ഷേപ പരാമർശങ്ങളാണ് സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ട് എഴുതി പതിപ്പിച്ചിരുന്നത്.
തങ്കപ്പൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പാർട്ടിയെയും ജില്ലാ പ്രസിഡന്റിനെയും പൊതുമധ്യത്തിൽ വ്യക്തിഹത്യ നടത്താൻ ബോധപൂർവമായ ശ്രമം നടന്നതായി പരാതിയിൽ പറയുന്നു. പാലക്കാട് മണ്ഡലത്തിൽ തങ്കപ്പനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഗ്രൂപ്പ് തർക്കങ്ങളും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Jan 13, 2026 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തങ്കപ്പൻ വേണ്ട! പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ പതിച്ച 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
