കെ.എസ്.ആർ.ടി.സി ബസിന് തൊട്ടു മുൻപിലായി ആറ്റുകാലിലേക്ക് പോകാനുള്ള സ്വകാര്യ ബസ് 40 മിനിറ്റ് നേരത്തെ നിർത്തിയിട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. ഗാന്ധിപാർക്കിനു മുന്നിൽ പാർക്ക് ചെയ്ത സ്വകാര്യബസിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്വകാര്യ ബസിന് അനുകൂലമായി പൊലീസ് നിലപാടെടുക്കുകയായിരുന്നെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നു.
സ്വകാര്യ ബസിനെതിരെ നടപടി ആവശ്യപ്പെട്ട സിറ്റി ഡിടിഒയെ ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർ ഷെറി അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്തെന്നും ഇവർ ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർമാരെയും സ്റ്റേഷൻ മാസ്റ്റർമാരെയും മർദിക്കുകയും ചെയ്ത പൊലീസ് സ്വകാര്യ ബസിനെ വിട്ടയച്ചെന്നും ആരോപണമുണ്ട്. ഇതേത്തുടർന്നാണ് നിരത്തുകളിൽ ബസ് നിർത്തിയിട്ട് ജീവനക്കാർ പ്രതിഷേധം ആരംഭിച്ചത്.
advertisement
ഇതിനിടെ മിന്നൽ പണിമുടക്ക് ജില്ലയിലെ മറ്റു ഡിപ്പോകളിലേക്കും ജീവനക്കാർ വ്യാപിച്ചിട്ടുണ്ട്.