കേസില്‍ ഇരുകൂട്ടരുടെയും ഭാഗങ്ങള്‍ കേട്ടതിന്‍റെയും, കക്ഷികള്‍ ഹാജരാക്കിയ രേഖകളും മറ്റും പരിശോധിച്ചതിന്‍റെയും അടിസ്ഥാനത്തില്‍ തര്‍ക്കം സ്വകാര്യ സ്വഭാവമുള്ളതാണെന്നും അതിനാല്‍ ഒത്തുതീര്‍പ്പ് അംഗീകരിക്കാമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോസഫ് കൊടിയന്തറയും പ്രതിഭാഗത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സനൽ പി.രാജ്, ദിനൂപ് പി.ഡി , എം.ഉമാദേവി എന്നിവരും ഹാജരായി.
ഈ വർഷം ഫെബ്രുവരിയിൽ, വരാഹരൂപം എന്ന ഗാനം കൂടാതെ ‘കാന്താര’ എന്ന സിനിമ പ്രദർശിപ്പിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിബന്ധന സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പ്രസ്തുത ഗാനത്തിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോഴിക്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകനും നിർമ്മാതാവിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മലയാളം മ്യൂസിക് ചാനലായ കപ്പ ടിവിയിൽ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച നവരസം എന്ന ഗാനത്തിന്റെ അനധികൃത പകർപ്പാണ് വരാഹരൂപം എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
advertisement
ഗാനത്തിന്റെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരായുള്ള എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു . ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരൻ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരായ എഫ്ഐആർ. എന്നാൽ വിതരണക്കാരനെ കേസിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.