ദർഗ ഗല്ലിയിലെ ചേരിയിലാണ് ഷഹീന താമസിച്ചിരുന്നത്. അവരുടെ കുടുംബം ഉത്തർപ്രദേശിൽ നിന്ന് മുംബൈയിലേക്ക് മാറി. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് വളരെ ദുഷ്‌കരമായ ജീവിതം അവർ നയിച്ചു. ഷഹീനയുടെ പിതാവ് സുഗന്ധതൈലങ്ങള്‍ വിൽക്കുമായിരുന്നു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ അവർ തന്റെ ജീവിത കഥ പങ്കുവെച്ചു. തന്റെ ജീവിതയാത്ര ദുഷ്‌കരമായിരുന്നുവെന്നും സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത അനുഭവങ്ങളാണ് തനിക്ക് ലഭിച്ചതെന്നും ഷഹീന പറഞ്ഞു. ലിംഗവിവേചനം, ലൈംഗിക പീഡനം, കഠിനമായ ജീവിത സാഹചര്യങ്ങൾ എന്നിവ അവർ നേരിൽ കണ്ടു. എന്നിരുന്നാലും, എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത്, ജീവിതത്തിൽ മെച്ചപ്പെട്ട എന്തെങ്കിലും നേടാൻ അവരെ പ്രചോദിപ്പിച്ചു.
advertisement
എൻഡിടിവിയുമായുള്ള സംഭാഷണത്തിൽ, സാങ്കേതികവിദ്യയുടെ നിരയിൽ ചേരുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചതെങ്ങനെയെന്ന് ഷഹീന പങ്കുവെച്ചു. എൻഡിടിവി ഉദ്ധരിച്ച്, അവർ പറഞ്ഞു, “കമ്പ്യൂട്ടറുകൾ ഒരു മികച്ച സമകാരി ആയിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു, അതിന്റെ മുന്നിൽ ഇരിക്കുന്ന ആർക്കും അവസരങ്ങൾ ലഭിക്കുമെന്നും.”
കൂടാതെ, അവർ പറഞ്ഞു, “ഞാൻ ഡിസൈനിൽ ഒരു കരിയർ പിന്തുടരാൻ തിരഞ്ഞെടുത്തു. കാരണം സാധ്യതകൾ ഉണ്ടെന്നും, കാര്യങ്ങൾ മാറാമെന്നും, സാങ്കേതികവിദ്യയാണ് മാറ്റത്തിനുള്ള ഉപകരണം എന്നും ഞാൻ മനസ്സിലാക്കി.”
അവരുടെ കുടുംബത്തിന് വീട്ടിൽ ഒരു കമ്പ്യൂട്ടർ താങ്ങാനാവുമായിരുന്നില്ല. ഷഹീനയെ കമ്പ്യൂട്ടർ ക്ലാസിലേക്ക് അയയ്ക്കാൻ പിതാവിന് പണം കടം വാങ്ങേണ്ടി വന്നു. ഉച്ചഭക്ഷണം കഴിക്കാതെയും വീട്ടിലേക്ക് നടന്ന് പോയും അവർ പണം ലാഭിച്ചു. കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റിൽ ചേർന്നപ്പോൾ ആ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഒടുവിൽ അവരുടെ കുടുംബം ചേരിയിൽ നിന്ന് പുറത്തുകടന്ന് വായുസഞ്ചാരവും പച്ചപ്പും ഉള്ള മനോഹരമായ ഒരു അപ്പാർട്ട്മെന്റിലേക്ക് മാറി.
ചേരിയിലെ തന്റെ വീട് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പരമ്പരയായ ബാഡ് ബോയ് ബില്യണയർസ് - ഇന്ത്യയിൽ ഇടംപിടിച്ചതായി അവർ അടുത്തിടെ വെളിപ്പെടുത്തി. ട്വിറ്ററിലൂടെ, മുംബൈ ചേരിയിലെ തന്റെ പഴയ വീട് കാണിക്കുന്ന നെറ്റ്ഫ്ലിക്സ് ഒറിജിനലിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ട് അവർ പങ്കിട്ടു.
തന്റെ പഴയ വീടിനെ ഓർത്തുകൊണ്ട് അവർ പോസ്റ്റിൽ ഇങ്ങനെ എഴുതി: “നെറ്റ്ഫ്ലിക്സ് സീരീസ് 'ബാഡ് ബോയ് ബില്യണയർസ്: ഇന്ത്യ' എന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി 2015ൽ ഞാൻ ഇറങ്ങിത്തിരിക്കുന്നതിനും മുമ്പ് ഞാൻ വളർന്ന ബോംബെയിലെ ചേരിയുടെ ഒരു കാഴ്ചയെ പകർത്തുന്നു. ഫോട്ടോയിൽ നിങ്ങൾ കാണുന്ന വീടുകളിൽ ഒന്ന് ഞങ്ങളുടേതാണ്."
അവരുടെ കഥ വൈറലാകുകയും, പലരെയും അവരുടെ സ്വപ്നങ്ങളിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയും, അവർ ചെയ്യുന്നതെന്തും 100% ആത്മാർത്ഥതയോടെ ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്‌തു.
