മുഖ്യമന്ത്രിഏക്നാഥ് ഷിൻഡെ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുതിയ അപ്ഡേഷനുകൾ പങ്കിട്ടു. മുംബൈ-ഗോവ ദേശീയ പാതയുടെ നിർമാണം സംബന്ധിച്ച് പിഡബ്ല്യുഡി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം കുറിച്ചു. ”മുംബൈ-സിന്ധുദുർഗ് റൂട്ടിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. കർഷകർക്കും യാത്രക്കാർക്കും വ്യവസായികൾക്കും ഇത് വളരെയധികം സഹായകരമാകും. ഇത്തരത്തിലുള്ള വിവിധ പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്”, എന്നും ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
1,608 കിലോമീറ്റർ നീളമുള്ള ഈ നാലുവരിപ്പാത ഇന്ത്യയിലെ പല സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. പുതിയ മുംബൈ-ഗോവ ഹൈവേ മുംബൈയിലെ പൻവേലിനെ കന്യാകുമാരിയിലെ കേപ് കൊമോറിനുമായും ബന്ധിപ്പിക്കും. ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേ മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളെയും ബന്ധിപ്പിക്കും.
advertisement
മുംബൈ-ഗോവ ഹൈവേയുടെ പൻവേൽ മുതൽ പെൻ താലൂക്ക് വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾക്കിടെ ചില വിള്ളലുകൾ ഉണ്ടായിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കോൺക്രീറ്റ് പാച്ചുകൾ ഉപയോഗിച്ച് ഈ വിടവുകൾ നികത്തി.