"വായ്പ എടുത്തെന്ന് അവർ പറയുന്ന വ്യക്തിയുമായി ഒരു തരത്തിലും എനിക്ക് ബന്ധമില്ല. എന്റെ അച്ഛനെയും മുത്തച്ഛനെയും പോലും വിളിച്ച് ഏജന്റ് ഭീഷണിപ്പെടുത്തി. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തിൻറെയും എന്നെക്കുറിച്ചുള്ള മറ്റ് എല്ലാ വിശദാംശങ്ങളും ആ ഏജന്റിന്റെ പക്കലുണ്ട്. ആ വ്യക്തിയുമായി എനിക്ക് ബന്ധം പോലും ഇല്ല. എൻറെ സ്വകാര്യത ലംഘിക്കാൻ ആരാണ് എച്ച്ഡിഎഫ്‌സി ബാങ്കിന് അവകാശം നൽകിയത്?", യാഷ് മേത്ത കുറിച്ചു.
തനിക്ക് പത്തിലധികം നമ്പറുകളിൽ നിന്ന് കോളുകൾ വന്നെന്നും ലോൺ റിക്കവറി ഏജന്റ് തന്നോടും അച്ഛനോടും മുത്തച്ഛനോടും മോശമായി സംസാരിച്ചെന്നും യാഷ് മേത്ത പറയുന്നു. തുടർന്ന് ഇയാൾ എച്ച്‌ഡിഎഫ്‌സി ബാങ്കിന് പരാതി നൽകുകയായിരുന്നു. ജനുവരി 16-നകം വിഷയം പരിശോധിച്ച് നടപടി എടുക്കിമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ബാങ്ക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ലോൺ റിക്കവറി ഏജന്റുമാർ തന്നോടും കുടുംബത്തോടും എത്രമാത്രം മോശമായാണ് സംസാരിച്ചത് എന്നു തെളിയിക്കുന്ന കോൾ റെക്കോർഡിംഗുകളുമായി മുംബൈ പോലീസിനെയും ആർബിഐയെയും സമീപിക്കുമെന്നും യാഷ് മേത്ത കൂട്ടിച്ചേർത്തു.
advertisement