കുറച്ച് മാസങ്ങൾക്കുള്ളിൽ പുതിയ സംവിധാനം നിലവിൽ വരും. ഇതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:
ഉപയോക്താക്കൾ ഇപ്പോൾ ചെക്ക് നൽകുമ്പോൾ ഗുണഭോക്താവിന്റെ പേര്, പണമടയ്ക്കുന്നയാൾ, പിൻവലിക്കാവുന്ന തുക, തീയതി തുടങ്ങിയ വിവരങ്ങൾ എസ്എംഎസ്, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ എടിഎം, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലും നൽകണം. ചെക്കിലെ തുക 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇത് ബാധകമാകും.
ഇടപാട് വിജയകരമായി പൂർത്തിയാക്കുന്നതിന് നൽകിയ വിശദാംശങ്ങൾ ബാങ്ക് വീണ്ടും സ്ഥിരീകരിക്കും. എന്നിരുന്നാലും, അക്കൌണ്ട് ഉടമയുടെ അനുമതിയോടെയാണ് ഈ പ്രക്രിയ നടക്കുക.
advertisement
ചെക്ക് ട്രൻക്റ്റുവേഷൻ സിസ്റ്റം (സിടിഎസ്) ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ ഇടപെടാനും നടപടി സ്വീകരിക്കാനും കഴിയും.
സിടിഎസിന് കീഴിൽ, ചെക്ക് ഭൌതികമായി കൈമാറുകയല്ല ചെയ്യുന്നത്, പകരം, ചെക്കിന്റെ ഇലക്ട്രോണിക് ചിത്രം ക്ലിയറിംഗ് ഹൌസ് വഴി പണമടയ്ക്കുന്ന ബ്രാഞ്ചിലേക്ക് കൈമാറുന്നു. ഈ പ്രക്രിയയ്ക്കിടെ, MICR ബാൻഡിലെ ഡാറ്റ, തീയതി, ചെക്ക് കളക്ഷന് പോകേണ്ട ബാങ്ക് എന്നിവ പോലുള്ള പ്രസക്തമായ വിവരങ്ങൾ അയയ്‌ക്കുന്നു.
സിടിഎസിൽ പോസിറ്റീവ് പേയുടെ സൗകര്യം വികസിപ്പിക്കാനുള്ള ചുമതല നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൻപിസിഐ) ആണ്. ബാങ്കുകൾക്ക് ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇതായിരിക്കും.
സിടിഎസ് ഗ്രിഡുകളിലെ തർക്ക പരിഹാര സംവിധാനത്തിന് കീഴിൽ പോസിറ്റീവ് പേ സിസ്റ്റത്തിന് അനുസൃതമായി പേയ്‌മെന്റ് നടത്താൻ ഉപയോഗിക്കുന്ന ചെക്കുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സിടിഎസിന് പുറത്ത് ക്ലിയർ ചെയ്ത് ശേഖരിക്കുന്ന ചെക്കുകൾക്ക് സമാനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഭാവിയിൽ, 5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെക്കുകൾക്കായി പോസിറ്റീവ് പേ സിസ്റ്റം മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് നിർബന്ധിതമാക്കുമെന്നാണ് റിപ്പോർട്ട്.