തുണികൊണ്ടുള്ള, കഴുകി സൂക്ഷിക്കാന്‍ കഴിയുന്ന മാസ്‌ക്കുകളാണ് നിര്‍മ്മിക്കുന്നത്. ജില്ലയിലെ പൊലീസ് സംഘടനകളും സിറ്റി പൊലീസ് കണ്‍സ്യുമര്‍ സ്‌റ്റോറുമാണ് മാസ്‌ക്ക് നിര്‍മ്മാണത്തിന്റെ പണിപ്പുരയില്‍.
BEST PERFORMING STORIES:ഇന്ത്യയിൽ 147 പേർക്ക് കോവിഡ്; ബംഗളൂരുവിലും നോയിഡയിലും കൂടുതൽ കേസുകൾ [NEWS] 'അമ്പമ്പോ ഇത്രയും അഴുക്കോ'; കറൻസി കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം; ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ് [NEWS]പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ടുള്ള അന്വേഷണങ്ങൾക്കു താൽകാലിക വിലക്ക് [NEWS]
advertisement
ആദ്യഘട്ടം 2500 മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് പൊലീസുകാര്‍ക്ക് വിതരണം. രണ്ടാംഘട്ടത്തില്‍ നിര്‍മ്മാണചെലവ് മാത്രം ഈടാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് പൊലീസുകാരുടെ തീരുമാനം.
എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള എ ആര്‍ ക്യാമ്പില്‍ തുന്നല്‍പ്പണി അറിയുന്ന പൊലീസുകാരും അവരുടെ കുടുംബവുമാണ് മാസ്‌ക്ക് നിര്‍മ്മാണം ആരംഭിച്ചത്. പൊലീസുകാരുടെ അടുത്ത ലക്ഷ്യമാകട്ടെ സാനറ്റൈസര്‍ തയ്യാറാക്കലും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും മാസ്ക് നിർമ്മാണ സംഘത്തിനുണ്ട്.
