സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കറിനായിരുന്നു സ്ഥലം കൈമാറിയത്. തുടർന്ന്, 1869ൽ ഹെൻട്രി ബേക്കർ യൂറോപ്യൻ ശൈലിയിൽ ദേവാലയം പണി കഴിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ കാവൽ പിതാവായ സെന്‍റ് ജോർജിന്‍റെ പേരിലാണ് ഈ ദേവാലയം. 150 വർഷം മുമ്പ് നിർമിച്ച ദേവാലയത്തിൽ ഒന്നര നൂറ്റാണ്ട് മുമ്പുള്ള ഇരിപ്പിടങ്ങളും ഫർണീച്ചറുകളും തന്നെയാണ് ഇന്നും ഉപയോഗിക്കുന്നത്.
ദേവാലയത്തോടു ചേർന്നുള്ള രണ്ടേക്കർ സ്ഥലത്തുള്ള ബ്രിട്ടീഷ് സെമിത്തേരിയും ചരിത്രപ്രസിദ്ധമാണ്. മൂന്നാറിലെ കണ്ണൻദേവൻ തേയിലത്തോട്ടം സ്ഥാപിച്ച ജോൺ ഡാനിയേൽ മൺറോയെ ഈ സെമിത്തേരിയിലാണ് സംസ്കരിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട് ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 34 വിദേശികളാണ് ഇവിടെ അന്തിയുറങ്ങുന്നത്. ബ്രിട്ടീഷ് ഹൈകമ്മീഷറുടെ അധീനതയിലാണ് ഈ സ്ഥലം. അതുകൊണ്ടു തന്നെ മറ്റ് സഭാ അംഗങ്ങളെ സംസ്കരിക്കാൻ അനുവാദമില്ല. എന്നാൽ, വിദേശിയല്ലാത്ത ഒരാളുടെ മൃതദേഹം ഈ സെമിത്തേരിയിൽ സംസ്കരിച്ചിട്ടുണ്ട്. ഇവിടെ സേവനം ചെയ്ത ആദ്യ ഇന്ത്യൻ വൈദികൻ റവ നല്ല തമ്പിയുടെ മൃതദേഹം ഇവിടെയാണ് സംസ്കരിച്ചത്.
advertisement
'പൊരുതുന്ന കന്യാസ്ത്രീമാർക്കായി' ഇന്ന് എസ് ഒ എസ് ഐക്യദാർഢ്യ ദിനാചരണം
മാത്രമല്ല ഡൗണി എന്ന പെൺകുതിരയെയും ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. ജെ ഡി മൺറോയുടെ സന്തതസഹചാരി ആയിരുന്നു ഈ കുതിര. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് കുതിരയെ ഈ സെമിത്തേരിയിൽ അടക്കം ചെയ്തത്. മൺറോയെ സംസ്കരിച്ചതിന് എതിർവശത്തായിട്ടാണ് കുതിരയെ സംസ്കരിച്ചത്.
