അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ഹര്‍ദിക് 46 റണ്‍സാണ് നേടിയത്. എംഎസ് ധോണി അര്‍ധ സെഞ്ച്വറിയും നേടി (56). നേരത്തെ കോഹ്‌ലിയും രാഹുലും ഒഴികെയാര്‍ക്കും മുന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. 82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് വിരാട് 72 റണ്‍സെടുത്തത്. രാഹുല്‍ 64 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെ 48 റണ്‍സെടുത്തു.
Also Read: 'വാട്ട് ?' രോഹിത്തിന്റെ വിക്കറ്റിനു പിന്നാലെ തേര്‍ഡ് അംപയറോട് റിതിക
advertisement
രോഹിത് ശര്‍മ (18), വിജയ് ശങ്കര്‍ (14) കേദാര്‍ ജാദവ് (7) എന്നിവരെയാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്. വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നും ജാസണ്‍ ഹോള്‍ഡറും കോട്രെലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2019 6:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കരീബിയന്‍ പേസ് നിരയ്ക്ക് മുന്നില്‍ ആടിയുലഞ്ഞ് ഇന്ത്യ; വിന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം