മിനാബിലെ സ്കൂളിന് നേരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളെ ആദരിക്കുന്നതിനാണ് ഇത്തരമൊരു അനുസ്മരണം നടത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഈ ദൃശ്യങ്ങൾ വളരെ വേഗത്തിൽ ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെടുകയും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടയിലെ ഏറ്റവും ഹൃദയസ്പർശിയായ പൊതുപ്രകടനമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. അക്രമത്തിൽ പൊലിഞ്ഞുപോയ കുരുന്നുകളുടെ നിഷ്കളങ്കതയെ പ്രതിനിധീകരിക്കുന്നതായിരുന്നു സ്കൂൾ ബാഗുകൾ. ഇതോടെ മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങ് രാജ്യത്തിന്റെ കണ്ണീരായി മാറി.
മിനാബിലെ സംഭവം നിലവിലെ സംഘർഷങ്ങളിലെ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. യുദ്ധം വരുത്തിവെക്കുന്ന മാനുഷികമായ നഷ്ടങ്ങളുടെ തെളിവായി ഇറാനിയൻ അധികൃതരും മാധ്യമങ്ങളും ഈ സംഭവത്തെ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. സിവിലിയൻ മരണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിലുടനീളം നടക്കുന്ന വ്യാപകമായ പൊതു ദുഃഖാചരണങ്ങളുടെയും പ്രതീകാത്മക പ്രതിഷേധങ്ങളുടെയും ഭാഗമായാണ് ഫുട്ബോൾ ടീമിന്റെ ഈ നടപടി.
advertisement
