എംബാപ്പെയുടെ നാല് ഗോളുകളുടെ പിന്‍ബലത്തില്‍ 5- 0 ത്തിന്റെ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ മൂന്ന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷമായിരുന്നു താരത്തിന്റെ ശക്തമായ തിരിച്ചുവരവ്. അല്ലായിരുന്നെങ്കില്‍ ഏഴുഗോളുകള്‍ എംബാപ്പെയുടെ ബൂട്ടില്‍ നിന്ന് ഇന്നലെ പിറന്നേനെ.
മത്സരത്തിന്റെ 64ാം മിനുട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടുന്നത്. അടുത്ത 13 മിനുട്ടിനിടെ മൂന്നുഗോളുകള്‍ കൂടിനേടിയ താരം ലിയോണിനെ മത്സരത്തില്‍ നിന്നു മായ്ച്ചു കളയുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ നെയ്മറാണ് ഫ്രീകിക്കിലൂടെ പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത്.
advertisement
ഭാര്യയെ ചുമന്നു.... സൂപ്പർ സമ്മാനമടിച്ചു
എന്നാല്‍ ഗോള്‍ സ്‌കോറിങ്ങിന്റെ വേഗതയില്‍ റെക്കോര്‍ഡ് കുറിക്കാന്‍ എംബാപ്പെയുടെ ഈ നേട്ടത്തിനും കഴിഞ്ഞില്ല. ലെവന്‍ഡോസ്‌കി 2015 ല്‍ ഒമ്പത് മിനുട്ടിനിടെ നേടിയ അഞ്ച് ഗോളുകളാണ് ഏറ്റവും ചെറിയ സമയത്തിനുള്ളിലെ ഒരു താരത്തിന്റെ കൂടുതല്‍ ഗോളുകള്‍.
