നിറം മങ്ങി സൈനയും
സൈന നെഹ്വാളാകട്ടെ ഈ വർഷമാദ്യം ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം നേടിയ ശേഷം തീർത്തും നിറം മങ്ങി. 12 ടൂർണമെന്റുകളിൽ ഒന്നിൽപോലും സെമിയിലെത്തിയില്ല.. ചൈനയിലും കൊറിയയിലും ഡെൻമാർക്കിലും എന്തിന് ന്യുസീലൻഡിൽ പോലും ആദ്യ റൗണ്ടിൽ പുറത്താവുകയും ചെയ്തു. 2015 ന് ശേഷം ഒരിക്കൽ പോലും സൂപ്പർ സീരിസ് ഫൈനൽസിൽ കളിക്കാൻ ഒളിംപിക് വെങ്കല മെഡൽ ജേതാവിനായിട്ടില്ല. പ്രായം തളർത്തിത്തുടങ്ങിയ സൈനയിൽ നിന്ന് ഇനി അധികം പ്രതീക്ഷിക്കാനില്ലെന്ന സൂചനകളാണ് പോയ മാസങ്ങളിലെ പ്രകടനം നൽകുന്നത്.
advertisement
പരിശീലക സ്ഥാനമൊഴിഞ്ഞത് സിന്ധുവിന് തിരിച്ചടി
പരിശീലകയായിരുന്ന കിം ജി ഹ്വാൻ സ്ഥാനമൊഴിഞ്ഞത് സിന്ധുവിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. മുഖ്യപരിശീലകനായ ഗോപീചന്ദിന് എല്ലാ ടൂർണമെന്റുകളിലും സിന്ധുവിനൊപ്പം പോകാനാകാത്ത സാഹചര്യത്തിൽ കിമ്മിന്റെ സാന്നിധ്യം ഏറെ ഗുണമായിരുന്നു. നാല് മാസം കിമ്മിനൊപ്പമുള്ള പരിശീലനം ചില ദൗർബല്യങ്ങൾ പരിഹരിക്കാൻ സഹായിച്ചെന്ന് സിന്ധു തന്നെ പറഞ്ഞിട്ടുണ്ട്.
Read Also- വീണ്ടും ഒന്നാം റാങ്കിൽ നദാൽ; റാഫക്ക് മുന്നിൽ ഫെഡററുടെ റെക്കോർഡും വഴിമാറുമോ?
ഒളിംപിക്സ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുവോ?
ടോക്യോ ഒളിംപിക്സിന് ബാക്കിയുള്ളത് ഇനി മാസങ്ങൾ മാത്രം. അവിടെ സിന്ധുവിൽ നിന്ന് ഇന്ത്യ ഒരു മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴത്തെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട് സൂപ്പർ താരത്തിന്. വലിയ ടൂർണമെന്റുകളിൽ സിന്ധു എപ്പോഴും നന്നായി കളിക്കാറുണ്ട് എന്നതാണ് ആശ്വാസം നൽകുന്ന ഘടകം. ലോക ചാംപ്യൻഷിപ്പ്, വേൾഡ് ടൂർ ഫൈനൽസ്, ഒളിംപിക്സ് തുടങ്ങിയ വലിയ ടൂർണമെന്റുകളുടെ സമ്മർദം ആസ്വദിക്കാറുണ്ടെന്ന് തോന്നിക്കുംവിധമാണ് താരത്തിന്റെ പ്രകടനം.. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ മോശം സമയം അധിക കാലം നീണ്ടുനിൽക്കില്ലെന്ന് കരുതാം.. ഡിസംബറിൽ വേൾഡ് ടൂർ ഫൈനൽസോടെ പഴയ പ്രതാപത്തിലേക്ക് സിന്ധു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.