ഒരു ദശാബ്ദത്തിലേറെയായി അംഗീകാരം ലഭിക്കാതെ കിടന്നിരുന്ന സ്വതന്ത്ര വ്യാപാര കരാറിനാണ് ഇപ്പോൾ അംഗീകാരം നൽകിയത്.
“അയൽരാജ്യങ്ങളുമായി സമാധാനപരമായും യോജിപ്പിലും ജീവിക്കാൻ കഴിയുന്ന പലസ്തീൻ രാഷ്ട്രത്തിനുള്ള മൂർത്തമായ സംഭാവനയാണ് കരാർ,” ബ്രസീൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Also Read- അർജന്റീന ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; പിന്തുണ ഇസ്രായേലിന്
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും 2010ൽ ബ്രസീലിയൻ തലസ്ഥാനത്ത് പലസ്തീൻ എംബസി നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്ത ബ്രസീൽ, ദക്ഷിണ അമേരിക്കയിലെ മെർകോസൂർ വ്യാപാര സംഘവും പലസ്തീൻ അതോറിറ്റിയും തമ്മിൽ 2011ൽ ഒപ്പുവച്ച കരാർ വെള്ളിയാഴ്ച അംഗീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു.
advertisement
മറ്റ് മെർകോസൂർ അംഗങ്ങളും ഇതേ പാത പിന്തുടരുമോ എന്ന് വ്യക്തമല്ല. അർജന്റീന എന്തായാലും ഇതിന് തയാറാകില്ല. ഉറുഗ്വേയുടെയും പരാഗ്വേയുടെയും വിദേശ മന്ത്രാലയങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ബ്രസീലിയൻ അംബാസഡർ ഇബ്രാഹിം അൽ സെബൻ ബ്രസീലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
"പലസ്തീനിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിത്," അദ്ദേഹം റോയിട്ടേഴ്സിന് നൽകിയ സന്ദേശത്തിൽ പറഞ്ഞു, മെർകോസറുമായുള്ള പലസ്തീനിന്റെ വ്യാപാരം നിലവിൽ പ്രതിവർഷം 32 ദശലക്ഷം ഡോളർ മാത്രമാണ് ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വളരുമെന്ന് പ്രതീക്ഷിക്കുന്നു.
Summary: Brazil has enacted a free trade agreement with Palestinian Authority that had been pending ratification for over a decade.