അതേസമയം, പാകിസ്ഥാൻ അസംബ്ലിയിൽ സംസാരിക്കവെ ഇന്ത്യൻ എയർ ഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദൻ വർതമാനെ മോചിപ്പിച്ച സംഭവം പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പരാമർശിച്ചു. അഭിനന്ദന്‍റെ വിഷയം പാകിസ്ഥാൻ ചർച്ച ചെയ്തിരുന്നു. പാകിസ്ഥാന്‍റെ താൽപര്യത്തിന് അനുസരിച്ചാണ് ഇത് ചെയ്തത്. ഇങ്ങനെ ചെയ്തതിലൂടെ പാകിസ്ഥാൻ നൽകിയ സന്ദേശം കൃത്യവും ശക്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പാകിസ്ഥാൻ ജെയ്ഷ്-ഇ-മുഹമ്മദിനെ ഉപയോഗിച്ചിരുന്നതായി മുൻ പ്രസിഡന്‍റ് മുഷാറഫ്
പുൽവാമയിൽ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിനെ തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘനയായ ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുൽവാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാകോട്ടിലെ ജെയ്ഷ്-ഇ-മുഹമ്മദ് കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു.
advertisement
സംഘർഷം തുടരുന്നതിനിടയിൽ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ അഭിനന്ദനെ പാകിസ്ഥാൻ വിട്ടയച്ചിരുന്നു.