ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പാകിസ്ഥാൻ ജെയ്ഷ്-ഇ-മുഹമ്മദിനെ ഉപയോഗിച്ചിരുന്നതായി മുൻ പ്രസിഡന്‍റ് മുഷാറഫ്

Last Updated:
ഇസ്ലാമബാദ്: ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തുന്നതിന് പാകിസ്ഥാൻ ജെയ്ഷ്-ഇ-മുഹമ്മദിനെ ഉപയോഗിച്ചിരുന്നതായി പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫിന്‍റെ വെളിപ്പെടുത്തൽ. ഒരു ടെലഫോൺ അഭിമുഖത്തിലാണ് താൻ പാകിസ്ഥാൻ പ്രസിഡന്‍റ് ആയിരുന്ന കാലഘട്ടത്തിൽ ഇത്തരത്തിൽ ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ജെയ്ഷ്-ഇ-മുഹമ്മദിനെ ഉപയോഗിച്ചിരുന്നെന്ന് മുഷാറഫ് വെളിപ്പെടുത്തിയത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ നദീം മാലിക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, ജെയ്ഷ്-ഇ-മുഹമ്മദിനെതിരെയുള്ള ഏതു നടപടിയെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ പാകിസ്ഥാൻ പ്രസിഡന്‍റ് ആയിരിക്കുന്ന സമയത്ത് രണ്ടുതവണ തനിക്കെതിരെ ജെയ്ഷ്-ഇ-മുഹമ്മദ് വധശ്രമം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന അഭിമുഖത്തിന്‍റെ ക്ലിപ്പ് മാലിക്കിന്‍റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
"ഇതൊരു നല്ല നീക്കമാണ്. ജെയ്ഷ്-ഇ-മുഹമ്മദ് ഒരു ഭീകരസംഘടനയാണെന്ന് ഞാൻ എല്ലായ്പ്പോഴും പറയാറുണ്ട്. എന്നെ വധിക്കാൻ ചാവേറാക്രമണം നടത്തിയ ഒരേയൊരു വ്യക്തി അവരായിരുന്നു. അതുകൊണ്ടു തന്നെ അവർക്കെതിരെ നടപടിയെടുക്കണം. അവർക്കെതിരെ സർക്കാർ അൽപം കടുപ്പത്തിൽ നടപടിയെടുക്കുന്നതിൽ ഞാൻ സന്തോഷവാനാണ്" - മുഷാറഫ് പറഞ്ഞു. പാകിസ്ഥാൻ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് രണ്ടുതവണ മുഷാറഫിനു നേരെ വധശ്രമം ഉണ്ടായിരുന്നു.
advertisement
2003 ഡിസംബറിൽ റാവൽപിണ്ടിയിലെ ഝാണ്ട ചിചിയിൽ വെച്ചായിരുന്നു മുഷാറഫിനു നേരെ ചാവേറാക്രമണം ഉണ്ടായത്. ബട്ടൺ അമർത്താൻ ആക്രമണകാരി കുറച്ച് വൈകിയതിനാൽ താൻ അന്ന രക്ഷപ്പെട്ടെന്നും മുഷാറഫ് പറഞ്ഞു. ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ എടുക്കുന്ന നടപടികൾ ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ടാണ് ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ നടപടി എടുക്കാതിരുന്നത് എന്ന ചോദ്യത്തിന്, ആ സമയത്ത് പാകിസ്ഥാൻ ഇന്‍റലിജൻസ് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ ജെയ്ഷ്-ഇ-മുഹമ്മദിനെ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പാകിസ്ഥാൻ ജെയ്ഷ്-ഇ-മുഹമ്മദിനെ ഉപയോഗിച്ചിരുന്നതായി മുൻ പ്രസിഡന്‍റ് മുഷാറഫ്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement