TRENDING:

'എന്റെ മകൾ ജീവനോടെയില്ല': ഹമാസ് നഗ്നയാക്കി തട്ടിക്കൊണ്ടുപോയ ജർമൻ യുവതിയുടെ അമ്മ

Last Updated:

ഹമാസ് ഒരു പിക്കപ്പ് ട്രക്കിന് പിന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അർദ്ധനഗ്നയായ സ്ത്രീയെയും കൊണ്ട് പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒക്‌ടോബർ ഏഴിന് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ജർമ്മൻ-ഇസ്രായേൽ വനിത ഷാനി ലൂക്ക് മരിച്ചതായി കുടുംബത്തെ അറിയിച്ചു. എന്റെ മകൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന വാർത്തയാണ് ഇന്നലെ ലഭിച്ചതെന്ന് ലൂക്കിന്റെ അമ്മ റിക്കാർഡ പറഞ്ഞു. ഗാസ അതിർത്തിയിലുള്ള സംഗീത പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു 22 കാരിയായ ഷാനി ലൂക്ക്. ഇവിടെയാണ് ഹമാസിന്റെ ആദ്യ ആക്രമണം നടന്നത്.
advertisement

പലസ്തീൻ സംഘം പിടികൂടി ഒരു പിക്കപ്പ് ട്രക്കിൽ കൊണ്ടുപോയ ഡസൻ കണക്കിന് ആളുകളിൽ അവളും ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ഷാനി ലൂക്കിന്റെ അമ്മ തന്നെയാണ് ആദ്യം മകളെ തിരികെ എത്തിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഗാസയിൽ ആയുധധാരികളായ പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ഒരു പിക്കപ്പ് ട്രക്കിന് പിന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അർദ്ധനഗ്നയായ സ്ത്രീയെയും കൊണ്ട് പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത് ജര്‍മ്മൻ പൗരയായ ഷാനി ലൂക്ക് ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സഹായ അഭ്യർത്ഥനയുമായി അമ്മ എത്തിയത്.

advertisement

Also read-Israel Hamas War: ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ നിലച്ചു; ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് വ്യോമസേനാ തലവൻ കൊല്ലപ്പെട്ടു

എന്നാൽ നിലവിൽ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും ലൂക്കിന്റെ മൃതദേഹം ഇതുവരെ ഗാസയിൽ നിന്ന് തിരികെ ലഭിച്ചിട്ടില്ല. അതേസമയം ഷാനി ലൂക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേലി സകാ റെസ്ക്യൂ സർവീസിൽ നിന്ന് ഒരു കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്.

advertisement

” ഒരു സംഗീത പരിപാടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഹമാസ് ഭീകരർ പീഡിപ്പിക്കുകയും ഗാസയ്ക്ക് ചുറ്റും പരേഡ് നടത്തുകയും ചെയ്ത ഷാനി അനുഭവിച്ചത് അഗാധമായ ഭീകരതയാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു” എന്ന് ലൂക്കിന്റെ മരണവാർത്തയെ തുടർന്ന് ഇസ്രായേൽ സർക്കാർ എക്‌സിൽ പ്രതികരിച്ചു. ഒക്‌ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിടുകയും 1400 പേരെ കൊല്ലുകയും 230 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തത് . ഇതിന് ശക്തമായ തിരിച്ചടി ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യവും നൽകി. ഈ ആക്രമണത്തിൽ 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഹമാസിന് അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിനെതിരെയുള്ള ക്രൂരവും അധാര്‍മികവുമായ യുദ്ധമെന്നാണ് ഹമാസിന്റെ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ ഹമാസ് പോരാളികൾ വീടുകളിലേക്ക് ഇരച്ചുകയറിയതായും തങ്ങളുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്തതായും ഇസ്രായേല്‍ സൈന്യം ആരോപിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
'എന്റെ മകൾ ജീവനോടെയില്ല': ഹമാസ് നഗ്നയാക്കി തട്ടിക്കൊണ്ടുപോയ ജർമൻ യുവതിയുടെ അമ്മ
Open in App
Home
Video
Impact Shorts
Web Stories