Also Read- പാക് പൗരന്മാർക്ക് നൽകിയിരുന്ന എല്ലാ വിസകളും ഇന്ത്യ റദ്ദ് ചെയ്തു
1971ലെ യുദ്ധത്തിനുശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഷിംല കരാർ നിലവിൽ വന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നുമാണ് ഷിംല കരാറിൽ പറയുന്നത്. ഇന്ത്യയുമായുള്ള എല്ലാ ചരക്കുനീക്കവും അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നും നേരിടാൻ സേന സജ്ജമെന്നും പാകിസ്ഥാൻ പറഞ്ഞു.
advertisement
Also Read- ഭീകരർക്ക് അവർ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
പാക്ക് പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യയിൽ കഴിയുന്ന പാക്ക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും ഇന്നലെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വിസ റദ്ദാക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. പാകിസ്ഥാനുമായുള്ള സിന്ധൂനദീജല കരാറും ഇന്ത്യ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനും നിർണായക തീരുമാനങ്ങളെടുത്തത്. വാഗ അട്ടാരി അതിർത്തി പൂർണമായി അടയ്ക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.