TRENDING:

ഗാസയില്‍ അന്തിമ വെടിനിര്‍ത്തല്‍ കരാറുമായി ഖത്തര്‍; ഹമാസ് 33 ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചേക്കും

Last Updated:

ആദ്യഘട്ടത്തില്‍ ഹമാസ് 33 ഇസ്രയേലി ബന്ദികളെ കൈമാറും ഇതിൽ കുട്ടികള്‍, സ്ത്രീകള്‍, സ്ത്രീകളായ സൈനിക ഉദ്യോഗസ്ഥര്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍, പരിക്കേറ്റവര്‍, എന്നിവരെല്ലാം ഉൾപ്പെടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാസയില്‍ അന്തിമ വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിച്ച് ഖത്തര്‍. 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനും പലസ്തീന്‍ തടവുകാരെയും ബന്ദികളെയും കൈമാറുന്നതും നിര്‍ദേശിക്കുന്ന കരട് നിര്‍ദേശമാണ് ഖത്തര്‍ മുന്നോട്ട് വെച്ചത്. ഇത് ഇസ്രയേലിനും ഹമാസിനും ഖത്തര്‍ അയച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
News18
News18
advertisement

യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ നീക്കം. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വഴിത്തിരിവ് ഉണ്ടായതായും കരാര്‍ അടുത്ത് തന്നെ രൂപീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ ഹമാസിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. കരട് കരാറിലെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ബന്ദികളെ കൈമാറല്‍

ആദ്യഘട്ടത്തില്‍ ഹമാസ് 33 ഇസ്രയേലി ബന്ദികളെ കൈമാറും. അതില്‍ കുട്ടികള്‍, സ്ത്രീകള്‍, സ്ത്രീകളായ സൈനിക ഉദ്യോഗസ്ഥര്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍, പരിക്കേറ്റവര്‍, രോഗികളായവര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. അവരില്‍ മിക്കവരും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്. പക്ഷേ, ഹമാസില്‍ നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

advertisement

ആദ്യ ഘട്ടം ആസൂത്രണം ചെയ്തത് പോലെ നടന്നുകഴിഞ്ഞാല്‍, കരാര്‍ പ്രാബല്യത്തില്‍ വന്ന് 16-ാം ദിവസം രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കും. ഈ സമയത്ത് അവശേഷിക്കുന്ന ജീവിച്ചിരിക്കുന്ന ബന്ദികളെയും പുരുഷന്മാരായ സൈനികരെയും സൈനിക പ്രായത്തിലുള്ള പുരുഷന്മാരെയും കൈമാറും. കൂടാതെ മരിച്ചുപോയ ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുകയും ചെയ്യും.

സൈന്യത്തെ പിന്‍വലിക്കല്‍

സൈന്യത്തെ പിന്‍വലിക്കുന്നത് ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക. ഇസ്രയേലി അതിര്‍ത്തി പട്ടണങ്ങളെയും ഗ്രാമങ്ങളെയും സംരക്ഷിക്കുന്നതിനായി ഇസ്രയേല്‍ സൈന്യം അതിര്‍ത്തിക്കുള്ളില്‍ തന്നെ തുടരും. ഇതിന് പുറമെ ഗാസയുടെ തെക്കെ അറ്റത്തുള്ള ഫിലാഡല്‍ഫി ഇടനാഴിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്യും. കരാര്‍ നടപ്പിലാക്കി ആദ്യ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ അതിന്റെ ചില ഭാഗങ്ങളില്‍ നിന്ന് പിന്മാറിയേക്കും.

advertisement

വടക്കന്‍ ഗാസയില്‍ താമസിച്ചിരുന്ന നിരായുധരായ ആളുകളെ തിരികെ എത്താന്‍ അനുവദിക്കും. അവിടെ ആയുധങ്ങള്‍ എത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു സംവിധാനവും ഉണ്ടാകും. മധ്യ ഗാസയിലെ നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും.

കൊലപാതകത്തിനും മാരകമായ ആക്രമണത്തിനും ശിക്ഷിക്കപ്പെട്ട് കഴിയുന്ന ഹമാസ് അംഗങ്ങളെ വിട്ടയയ്ക്കും. എന്നാല്‍, ജീവനോടെയെത്തുന്ന ഇസ്രയേല്‍ ബന്ദികളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും ഇത്. തടവുകാരെ വെസ്റ്റ് ബാങ്കിലേക്ക് വിട്ടയയ്ക്കില്ല. 2023 ഒക്ടോബര്‍ 7ന് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് നേതാക്കളെയും വിട്ടയയ്ക്കില്ല.

advertisement

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കും

ഗാസയിലെ ജനങ്ങള്‍ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ ഗാസ മുമ്പിലേക്കുള്ള മാനുഷിക സഹായത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. ഇവിടേക്ക് സഹായം എത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കും. പക്ഷേ, അനുവദിച്ച തുകയെക്കുറിച്ചും ആവശ്യമുള്ള ആളുകളെ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ ഈ തുക കൊള്ളയടിക്കുന്നതാണ് പ്രധാന വെല്ലുവിളി.

ഭാവിയില്‍ ഗാസയുടെ ഭരണം ആരുടെ കൈയ്യില്‍?

advertisement

യുദ്ധത്തിന് ശേഷം ഗാസ ആര് ഭരിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവിലെ ചര്‍ച്ചകളില്‍ അതിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഹമാസിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. ഗാസയിലെ യുദ്ധത്തിന് തുടക്കം മുതല്‍ തന്നെ അവിടുത്തെ സുരക്ഷാ നിയന്ത്രണം തങ്ങള്‍ വഹിക്കുമെന്ന് ഇസ്രയേൽ അറയിച്ചിരുന്നു.പരിഷ്‌കരിച്ച പലസ്തീന്‍ അതോറിറ്റി ചുമതലയേല്‍ക്കുന്നത് വരെ ഗാസയെ ഭരിക്കുന്ന ഒരു താത്കാലിക ഭരണകൂടം സംബന്ധിച്ച് ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയില്‍ അന്തിമ വെടിനിര്‍ത്തല്‍ കരാറുമായി ഖത്തര്‍; ഹമാസ് 33 ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചേക്കും
Open in App
Home
Video
Impact Shorts
Web Stories