ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഈ റിപ്പോർട്ട്. അമേരിക്കയും ഐക്യരാഷ്ട്രസഭയും ഭീകരവാദസംഘടനകളായി പ്രഖ്യാപിച്ച ശ്യംഖലകളെ പൂർണമായും ഇല്ലാതാക്കിയിട്ടില്ലെന്നും സംഘടനകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 ഗ്രൂപ്പുകളിൽ 12 സംഘത്തെയും യുഎസ് വിദേശഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനിൽ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിക്കുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് . അൽഖ്വയ്ദ ഭീകരസംഘടനയാണ് പാകിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നത്. ഐഎസ്ഐ, ലഷ്കകർ, ജെയ്ഷെ ഇ മുഹമ്മദ് എന്നിവയും പാകിസ്ഥാനിൽ സജീവമാണ്. ഐഎസ്ഐയിൽ മാത്രം 6,000 ത്തിലധികം ഭീകരർ ഈ സംഘടനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
advertisement
പാർലമെന്റ് ആക്രമണത്തിന് ഉത്തരവാദികളായ ജെയ്ഷെ ഇ മുഹമ്മദ്, മുംബൈ ആക്രമണത്തിന് പിന്നിലെ ലഷ്കർ- ഇ- ത്വയ്ബയും ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷമുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിന് മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്.
