യാത്രക്കിടെ ദമ്പതികൾ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ സമീപത്തെത്തി ഒഴിഞ്ഞയിടത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ സംഭവത്തെ കുറിച്ചോ ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ കുറിച്ചോ ഔദ്യോഗികമായി പ്രതികരിക്കാൻ വിമാന കമ്പനി ഇതുവരെയും തയാറായിട്ടില്ല.
കോക്ക്പീറ്റിന്റെ വാതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് വിവരം. ഈ കാമറ പൈലറ്റിന് സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നതാണ്. എന്നാൽ ഈ കാമറ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം കാണാമെങ്കിലും ഈ കാമറയിൽ റെക്കോഡിങ് സംവിധാനം ഇല്ല. ലൈവായി മോണിറ്ററിൽ വന്ന ദൃശ്യങ്ങൾ ഫ്ളൈറ്റ് ഡെക്കിലിരുന്ന ആരോ മറ്റൊരു ഉപകരണത്തിലേക്ക് പകർത്തുകയും അത് പിന്നീട് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയം ഡെക്കിലുണ്ടായിരുന്ന പൈലറ്റിലേക്കും ഫ്ലൈറ്റ് അറ്റൻഡിലേക്കുമാണ് സംശയമുന നീളുന്നത്. "ആളുകളുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും ഈ റെക്കോർഡിംഗുകൾ പങ്കുവക്കുന്നതും കമ്പനിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണ്," എയർലൈൻ വക്താവ് മെയ്ക് ഫുൾറോട്ടിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
Summary: The crew members of the Swiss International Airlines (SWISS) are facing a probe for “privacy violation" after they allegedly leaked explicit footage of a couple engaging in a public sex act near the plane’s cockpit.