ആദ്യ ദിനം നടത്തിയ തിരഞ്ഞെടുപ്പിൽ തീരുമാനമാകാത്തതിനെത്തുടർന്ന് കറുത്ത പുകയായിരുന്നു ഉയന്നത്. രണ്ടാം ദിനമാണ് വെള്ള പുക ഉയർന്നത്. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി.
ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം ലോകത്തെ അറിയിക്കുന്നത്. കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണു നിലവിലെ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍. തുടർന്ന് പുതിയ പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകും.
ലോകമെമ്പാടുമുള്ള 133 കര്‍ദിനാള്‍മാരാണ് പാപ്പയെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതുവരെ മൂന്ന് റൗണ്ടുകളിലായി വോട്ട് രേഖപ്പെടുത്തി. ഇന്ന് നടന്ന വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലാണ് വെളുത്ത പുക ഉയര്‍ന്നത്.വത്തിക്കാന്‍ ന്യൂസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകലില്‍ വെള്ളപ്പുകയുയരുന്ന ചിത്രം സഹിതം വാര്‍ത്ത പങ്കുവച്ചത്.
advertisement