Election 2019: അങ്കത്തട്ടൊരുക്കി വടകര- ഇത്തവണ പോരാട്ടം തീപാറും
Last Updated:
പി. ജയരാജനെ സ്ഥാനാർത്ഥിയാക്കി പ്രചാരണത്തിൽ ഇടതുമുന്നണി മുന്നിലെത്തിയെങ്കിലും, കെ മുരളീധരനെ രംഗത്തിറക്കി യുഡിഎഫ് ട്വിസ്റ്റ് വടകരയെ ശ്രദ്ധേയമാക്കുന്നു
advertisement
1/5

ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. പി. ജയരാജനെ സ്ഥാനാർത്ഥിയാക്കി പ്രചാരണത്തിൽ ഇടതുമുന്നണി മുന്നിലെത്തിയെങ്കിലും, കെ മുരളീധരനെ രംഗത്തിറക്കി യുഡിഎഫ് ട്വിസ്റ്റ് വടകരയെ ശ്രദ്ധേയമാക്കുന്നു. അക്രമരാഷ്ട്രീയം, കോലിബി സഖ്യം തുടങ്ങിയ പരാമർശങ്ങളുമായി ഇതിനോടകം വാർത്തകളിൽ വടകര നിറഞ്ഞുകഴിഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി വി.കെ സജീവനും ഇവിടെ പ്രചാരണത്തിൽ സജീവമായി കഴിഞ്ഞു
advertisement
2/5
ടി.പി ചന്ദ്രശേഖരൻ രൂപീകരിച്ച ആർ.എം.പി നിർണായക ശക്തിയായി രംഗത്തുള്ളതാണ് വടകര മണ്ഡലത്തിലെ സവിശേഷത. ഇത്തവണ പി.ജയരാജനെതിരെ പരസ്യ നിലപാട് സ്വീകരിച്ച ആർ.എം.പി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
advertisement
3/5
2004ൽ പി. സതീദേവി വൻ ഭൂരിപക്ഷത്തിൽ ജയിച്ച വടകര മണ്ഡലം 2009ൽ മുല്ലപ്പള്ളിയിലൂടെയാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ 3306 വോട്ടിന് മുല്ലപ്പള്ളി ജയിച്ച മണ്ഡലത്തിൽ ഇത്തവണ മികച്ച വിജയം നേടാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. 2016 നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നത്. എന്നാൽ കെ. മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയതോടെ വടകര പ്രവചനാതീതമായി മാറി കഴിഞ്ഞു
advertisement
4/5
മുസ്ലീം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് വടകര. കെ. മുരളീധരന് അകമഴിഞ്ഞ പിന്തുണയുമായി ലീഗ് രംഗത്തുണ്ട്. ആർ.എം.പിയുടെ പിന്തുണയും വടകരയിൽ നിർണായകമാണ്.
advertisement
5/5
അക്രമരാഷ്ട്രീയമാണ് വടകരയിൽ ഏറ്റവുമധികം ചർച്ചയാകുന്ന തെരഞ്ഞെടുപ്പ് വിഷയം. ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം ഇത്തവണയും വടകരയിൽ ചുടേറിയ പ്രചാരണവിഷയമാകുമെന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങളും കോലിബി സഖ്യമെന്ന ആരോപണവും ഉന്നയിച്ചാണ് ഇടതുമുന്നണി പ്രചാരണത്തിൽ സജീവമാകുന്നത്.