TRENDING:

അരുവിത്തുറ പള്ളിയിലും പാലാ കുരിശുപള്ളിയിലും നേർച്ച; ബിഷപ്പുമാരെയും NSS,SNDP ജനറൽ സെക്രട്ടറിമാരെയും കണ്ട് സുരേഷ് ഗോപി

Last Updated:
അരുവിത്തുറ പള്ളിയിലെ വിളക്കിൽ എണ്ണ ഒഴിച്ച് പ്രാർത്ഥിച്ചു. പാലാ കുരിശുപള്ളിയിലെത്തി മാതാവിന് മുന്നിൽ മെഴുകുതിരി തെളിച്ചു
advertisement
1/6
അരുവിത്തുറ പള്ളിയിലും പാലാ കുരിശുപള്ളിയിലും നേർച്ച; ബിഷപ്പുമാരെയും NSS,SNDP ജനറൽ സെക്രട്ടറിമാരെയുംകണ്ട് സുരേഷ് ഗോപി
കോട്ടയം: വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പള്ളികളിൽ നേർച്ച നടത്തിയും മതമേലധ്യക്ഷന്മാരെ സന്ദർശിച്ചും സുരേഷ് ഗോപി. ഇന്നലെ രാത്രിയാണ് ഈരാറ്റുപേട്ട അരുവിത്തുറ പള്ളിയിലെത്തിയത്. ജില്ലാ പ‍ഞ്ചായത്തംഗം ഷോൺ ജോർജ് അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു.
advertisement
2/6
തുടർന്ന് അരുവിത്തുറ പള്ളിയിലെ വിളക്കിൽ എണ്ണ ഒഴിച്ച് പ്രാർത്ഥിച്ചു. ഇത് സ്വകാര്യ സന്ദർശനമായിരുന്നുവെന്നും അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
advertisement
3/6
ഇന്ന് രാവിലെ പാലാ കുരിശുപള്ളിയിലെത്തി മാതാവിന് മുന്നിൽ മെഴുകുതിരി തെളിച്ച് പ്രാർത്ഥിച്ചു. തുടർന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. തുടർന്ന് കാഞ്ഞിപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായും കൂടിക്കാഴ്ച നടത്തി.
advertisement
4/6
ലൗ ജിഹാദിനെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തോയെന്ന ചോദ്യത്തില്‍ നിന്നും സുരേഷ് ഗോപി ഒഴിഞ്ഞുമാറി. മനുഷ്യരായിട്ട് ജീവിച്ചോട്ടെ സാർ നിങ്ങൾ ഞങ്ങളെ ആ വഴിക്ക് വലിച്ചിഴയ്ക്കാതിരിക്കു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
advertisement
5/6
ചങ്ങനാശ്ശേരി പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. അവിടെ നിന്ന് നേരെ കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.
advertisement
6/6
ന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമല്ല, ഗുരുത്വത്തിന്റെ ഭാഗമാണെന്നും സുകുമാരൻ നായരോട് അനുഗ്രഹം ചോദിച്ചുവെന്നും അത് ലഭിച്ചുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
അരുവിത്തുറ പള്ളിയിലും പാലാ കുരിശുപള്ളിയിലും നേർച്ച; ബിഷപ്പുമാരെയും NSS,SNDP ജനറൽ സെക്രട്ടറിമാരെയും കണ്ട് സുരേഷ് ഗോപി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories