ആരാണ് ഹിഗ്വിറ്റ?
ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയൻ ഫുട്ബോൾ ടീം ഗോൾകീപ്പറാണ് റെനെ ഹിഗ്വിറ്റ (José René Higuita Zapata). കൊളംബിയൻ ഫുട്‌ബോളിന്റെ സുവർണ്ണ തലമുറയെ ലോകവേദിയിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ കേന്ദ്രബിന്ദുവായിരുന്നു 1966 ൽ ജനിച്ച ഹിഗ്വിറ്റ. കാർലോസ് വാൽഡെറാമ, ഫൗസ്റ്റിനോ ആസ്പ്രില്ല, ആൻഡ്രേസ് എസ്കോബാർ, ഫ്രെഡി റിങ്കൺ, ലിയോണൽ അൽവാരസ് തുടങ്ങിയ കളിക്കാർക്കൊപ്പം അദ്ദേഹം കളിച്ചു. ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയൻ ഫുട്ബോൾ ടീം ഗോൾകീപ്പറാണ് റെനെ ഹിഗ്വിറ്റ (José René Higuita Zapata). കൊളംബിയൻ ഫുട്‌ബോളിന്റെ സുവർണ്ണ തലമുറയെ ലോകവേദിയിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ കേന്ദ്രബിന്ദുവായിരുന്നു 1966 ൽ ജനിച്ച ഹിഗ്വിറ്റ. കാർലോസ് വാൽഡെറാമ, ഫൗസ്റ്റിനോ ആസ്പ്രില്ല, ആൻഡ്രേസ് എസ്കോബാർ, ഫ്രെഡി റിങ്കൺ, ലിയോണൽ അൽവാരസ് തുടങ്ങിയ കളിക്കാർക്കൊപ്പം അദ്ദേഹം കളിച്ചു.
കൊളംബിയൻ ദേശീയ ടീമിനു വേണ്ടി 68 അന്തർദേശീയ മത്സരങ്ങളിൽ കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക് (Scorpion kick) പ്രശസ്തമാണ്.
ഒരു ലോകകപ്പ് മാത്രമാണ് ഹിഗ്വിറ്റയ്ക്കുള്ളത്. ഇറ്റാലിയ 90 ൽ. തന്റെ മികച്ച സേവുകളും ഒപ്പം കാലിൽ പന്തുമായി തിളങ്ങിയ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. കൊളംബിയ രണ്ടാം റൗണ്ടിലെത്തി. എന്നാൽ റോജർ മില്ലയെ ഡ്രിബിൾ ചെയ്യാൻ ശ്രമിച്ചതിലെ ഹിഗ്വിറ്റയുടെ പിഴവ് കാമറൂണിനെ മുന്നോട്ട് നയിച്ചു.
ലോകകപ്പിൽ ഒരു കൊളംബിയൻ കീപ്പർ തോൽക്കാതെ ഏറ്റവും കൂടുതൽ കാലം കളിച്ച റെക്കോർഡ് ഹിഗ്വിറ്റ സ്ഥാപിച്ചു. 1990-ൽ അദ്ദേഹം 165 മിനിറ്റ് ഗോൾ വഴങ്ങാതെ കളിച്ചു.
എൻ എസ് മാധവന്റെ ഹിഗ്വിറ്റ
കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ കോളജ് വിദ്യാർത്ഥിയായിരിക്കെ 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. 1975 -ൽ ഐ.എ.എസ് ലഭിച്ചു. ബിഹാറിൽ ദീർഘകാലം ജോലിചെയ്ത അദ്ദേഹം കേരള ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു.
കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ കോളജ് വിദ്യാർത്ഥിയായിരിക്കെ 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. 1975 -ൽ ഐ.എ.എസ് ലഭിച്ചു. ബിഹാറിൽ ദീർഘകാലം ജോലിചെയ്ത അദ്ദേഹം കേരള ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു.
ഒരിടവേളയ്ക്ക് ശേഷം അദ്ദേഹംഎഴുതിയ ഹിഗ്വിറ്റ എന്ന ചെറുകഥയ്ക്ക് 1995-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഈ കഥ ഉൾപ്പെടുത്തിയിട്ടുള്ള കഥാസമാഹാരത്തിന് 2009-ലെ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചു. ഓടക്കുഴൽ പുരസ്കാരവും മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകളും ഈ കഥയ്ക്ക് ലഭിച്ചു.
ഒരിടവേളയ്ക്ക് ശേഷം അദ്ദേഹംഎഴുതിയ ഹിഗ്വിറ്റ എന്ന ചെറുകഥയ്ക്ക് 1995-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.ഈ കഥ ഉൾപ്പെടുത്തിയിട്ടുള്ള കഥാസമാഹാരത്തിന് 2009-ലെ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചു.ഓടക്കുഴൽ പുരസ്കാരവും മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകളും ഈ കഥയ്ക്ക് ലഭിച്ചു.
ഹിഗ്വിറ്റയുടെ ആരാധകനായിരുന്ന ഗീവർഗീസ് എന്ന കത്തോലിക്കാ പുരോഹിതനെ കേന്ദ്രീകരിച്ചായിരുന്നു മാധവന്റെ ചെറുകഥ. ഹിഗ്വിറ്റ എന്ന ചെറുകഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ, പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. അദ്ദേഹം കഥയിൽ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ കേളീശൈലിയോട് സാമ്യമുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട പദാവലിയും ബിംബങ്ങളും ഈ കഥയിൽ ഏറെയുണ്ട്.
ഹിഗ്വിറ്റയുടെ ആരാധകനായിരുന്ന ഗീവർഗീസ് എന്ന കത്തോലിക്കാ പുരോഹിതനെ കേന്ദ്രീകരിച്ചായിരുന്നു മാധവന്റെ ചെറുകഥ. ഹിഗ്വിറ്റ എന്ന ചെറുകഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ, പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. അദ്ദേഹം കഥയിൽ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ കേളീശൈലിയോട് സാമ്യമുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട പദാവലിയും ബിംബങ്ങളും ഈ കഥയിൽ ഏറെയുണ്ട്.
കഥയുടെ ആദ്യവാക്യത്തിൽ തന്നെ പരാമർശിക്കപ്പെടുന്ന ലഘുനോവൽ The Goalie’s Anxiety at the Penalty Kick ജർമ്മൻ നോവലിസ്റ്റ് പീറ്റർ ഹാൻഡ്‌കെയുടേതാണ്. പ്രസിദ്ധ ചലചിത്രകാരൻ വിം വെൻഡേഴ്സ് (Wim Wenders) അതിനെ ചലചിത്രമാക്കിയിട്ടുണ്ട്.
കഥയുടെ ആദ്യവാക്യത്തിൽ തന്നെ പരാമർശിക്കപ്പെടുന്ന ലഘുനോവൽ The Goalie’s Anxiety at the Penalty Kick ജർമ്മൻ നോവലിസ്റ്റ് പീറ്റർ ഹാൻഡ്‌കെയുടേതാണ്. പ്രസിദ്ധ ചലചിത്രകാരൻ വിം വെൻഡേഴ്സ് (Wim Wenders) അതിനെ ചലചിത്രമാക്കിയിട്ടുണ്ട്.
ഹിഗ്വിറ്റ സിനിമ
ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഇടതുപക്ഷ അനുഭാവിയായ യുവാവിന് സ്പോർട്സ് ക്വാട്ടയിൽ പൊലീസുകാരനായി നിയമനം ലഭിക്കുകയും പിന്നീട് കണ്ണൂരിലെ ഒരു ഇടതു നേതാവിൻ്റെ ഗൺമാനായി തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
ഹേമന്ത് ജി. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ നായകവേഷം അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു ദിവസങ്ങൾക്കു മുൻപ് ശശി തരൂർ എം.പി. റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇതേപേരിൽ പുസ്തകം രചിച്ച എൻ.എസ്. മാധവൻ തന്റെ പ്രതിഷേധം ട്വീറ്റിൽ രേഖപ്പെടുത്തിയത്.
എൻ എസ് മാധവന്റെ വിമർശനം
“മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകൾ സ്‌കൂളിൽ പഠിച്ച എന്റെ കഥയെ ആസ്പദമാക്കി ഒരു സിനിമയ്ക്ക് പേരിടാനുള്ള എന്റെ അവകാശം എടുത്തുകളയുകയാണ് ഈ ചിത്രം. മറ്റൊരു ഭാഷയിലെയും എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മാധവൻ ട്വീറ്റ് ചെയ്തു.
“മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകൾ സ്‌കൂളിൽ പഠിച്ച എന്റെ കഥയെ ആസ്പദമാക്കി ഒരു സിനിമയ്ക്ക് പേരിടാനുള്ള എന്റെ അവകാശം എടുത്തുകളയുകയാണ് ഈ ചിത്രം. മറ്റൊരു ഭാഷയിലെയും എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മാധവൻ ട്വീറ്റ് ചെയ്തു.
തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി. അധികവും മാധവനെ എതിർത്തായിരുന്നു എന്നതും ശ്രദ്ധേയം.
തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി. അധികവും മാധവനെ എതിർത്തായിരുന്നു എന്നതും ശ്രദ്ധേയം.
എന്നാൽ തന്റെ പ്രതിഷേധത്തെ തുടർന്ന് ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കില്ലെന്ന് ഫിലിം ചേമ്പറിൽ നിന്ന് ഉറപ്പ് ലഭിച്ചതായി എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. പേര് ഉപയോഗിക്കരുത് എന്ന് ഫിലിം ചേമ്പറിന് അപേക്ഷ നൽകിയിരുന്നു.
I have been informed that that the name Higuita will not be used for the movie. I am grateful to Kerala Film Chamber for facilitating this. Thanks for all the support. I wish young director Hemanth Nair and his film all success. May people flock to see Suraj-Dhyaan movie. 🙏
— N.S. Madhavan (@NSMlive) December 2, 2022
സംവിധായകൻ ഹേമന്ത് ജി നായർ
എന്നാൽ പേര് ഉപയോഗിക്കരുതെന്ന അറിയിപ്പ് തനിക്ക് ലഭിച്ചില്ല എന്ന് സിനിമയുടെ സംവിധായകൻ പറഞ്ഞു. പേര് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശീർഷകത്തിന് കഥയുമായി സാമ്യമുണ്ടെങ്കിലും ചിത്രത്തിന് ചെറുകഥയുമായി യാതൊരു ബന്ധവുമില്ല എന്ന് ഹേമന്ത് പറഞ്ഞു. അദ്ദേഹം പറയുന്നതനുസരിച്ച്, 2020 ലാണ് ചിത്രം ആരംഭിച്ചത്.
“മലയാള സിനിമയിലെ നിരവധി മുൻനിര താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ച്. കൂടാതെ ചിത്രത്തിന്റെ ടൈറ്റിൽ, താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നെ എന്തിനാണ് ഇപ്പോൾ വിഷയം ഉയർത്തുന്നത്? ഹിഗ്വിറ്റ എന്നത് ഒരു കളിക്കാരന്റെ പേരാണ്. പേരിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നത് ഒരു കഥയിൽ മെസ്സിയുടെ പേര് ഉപയോഗിക്കുകയും അത് എന്റെ ഉടമസ്ഥതയിലാണെന്ന് പറയുകയും ചെയ്യുന്നതുപോലെയാണ്,” എന്നായിരുന്നു സംവിധായകന്റെ ആദ്യ പ്രതികരണം.
താൻ ആരാധിക്കുന്ന എഴുത്തുകാരനാണ് മാധവൻ എന്നും ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ പോലെയുള്ള അദ്ദേഹത്തിന്റെ കഥകളുടെ തലക്കെട്ടുകൾ താൻ ഉപയോഗിച്ചിരുന്നെങ്കിൽ വിമർശനത്തിന് കാരണമുണ്ടെന്നും ഹേമന്ത് പറഞ്ഞു.
മൂന്നാമത്തെ വിവാദം
ഹിഗ്വിറ്റയുമായി ബന്ധപ്പെട്ടുണ്ടായ മൂന്നാമത്തെ പ്രധാന വിവാദമാണിത്. ആദ്യ വിവാദം കഥയിലെ വില്ലന് ‘ജബ്ബാർ’ എന്ന മുസ്ലിം പേരു നൽകിയതിനും ചില രൂപകങ്ങളുടെ പ്രയോഗത്തിലും നിരൂപകനായ എം.ടി. അൻസാരി, കഥാകൃത്തിനെ വിമർശിച്ചിട്ടുണ്ട്. എന്നാൽ, സാമാന്യവായനയിൽപെടാത്ത അപപരായണത്തിനു മുതിർന്ന ആളുകൾ മാത്രമാണ് അതിൽ കുറ്റം കണ്ടതെന്നും, നമുക്കു നമ്മോടു തന്നെ ബഹുമാനമില്ലാത്തതു കൊണ്ടാണ് ഇത്തരം ദുഷ്ടചിന്തകളുണ്ടാകുന്നതെന്നുമായിരുന്നു മാധവന്റെ മറുപടി.
പിന്നീട് എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ചേർത്തിരുന്ന ഈ കഥയെക്കുറിച്ച്, വിദ്യാഭ്യാസവകുപ്പിന്റെ പഠനസഹായിയിൽ ഉൾക്കൊള്ളിച്ചിരുന്ന ചില നിരീക്ഷണങ്ങളാണ് വിവാദമുണർത്തിയത്. പഠനസഹായിലെ നിരീക്ഷണങ്ങളിൽ സൂചിതമായ വ്യാഖ്യാനം ക്രൈസ്തവപൗരോഹിത്യത്തെ വിലകുറച്ചുകാട്ടുന്നുവെന്നായിരുന്നു പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.