റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന

Last Updated:

ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തിലെ ഡിന്നർ മെനുവിലാണ് പാകിസ്ഥാന് നേരെയുള്ള ട്രോൾ

News18
News18
ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തിലെ ഡിന്നർ മെനുവാണ് സോഷ്യൽ മീഡിയയിലെ ഇപ്പൊഴത്തെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസമായിരുന്നു വ്യോമസേനയുടെ 93-ാം വാർഷികാഘോഷം നടന്നത്. മെനുവിലെ വിഭവങ്ങളുടെ പേരുകൾക്കൊപ്പം ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേന ലക്ഷ്യം വെച്ച നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ കൂടി ചേർത്തതാണ് ശ്രദ്ധയാകർഷിച്ചത്.
'റാവൽപിണ്ടി' ചിക്കൻ ടിക്ക മസാല, ' റഫീക്കി ' റാരാ മട്ടൺ, ' ഭോലാരി ' പനീർ മേത്തി മലൈ , 'സുക്കൂർ' ഷാം സവേര കോഫ്ത, 'സർഗോധ' ദാൽ മഖാനി , 'ജക്കോബാദ്' മേവാ പുലാവ്, 'ബഹവൽപൂർ' നാൻ എന്നിയായിരുന്നു മെനുവിൽ ഉണ്ടായിരുന്ന വിഭവങ്ങളുടെ പേരുകൾ.'ബാലാകോട്ട്' തിരമിസു, 'മുസാഫറാബാദ്' കുൽഫി ഫലൂദ , 'മുരിദ്കെ ' മീത്ത പാൻ എന്നിവയായിരുന്നു ഡെസേർട്ട് മെനു.
2019 ലെ ഓപ്പറേഷൻ ബന്ദറിലും ഈ വർഷം ആദ്യം ഓപ്പറേഷൻ സിന്ദൂരിലും ഇന്ത്യ വ്യോമാക്രമണത്തിന് ലക്ഷ്യം വച്ച പാകിസ്ഥാനിലെ സ്ഥലങ്ങളുടെ പേരുകളാണ് വഭവങ്ങൾക്കൊപ്പം ചേർത്ത് പാകിസ്ഥാനെ പരിഹസിച്ചത്.റാവല്‍പിണ്ടി, ബാലാകോട്ട്, ബഹവല്‍പൂര്‍, മുസാഫറാബാദ്, മുരിദ്കെ എന്നവ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ലക്ഷ്യമിട്ട സ്ഥലങ്ങായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന
Next Article
advertisement
തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി
തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി
  • മുകേഷ് അംബാനി ഇന്ത്യ തന്ത്രപ്രധാന സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തമാകണമെന്ന് ആഹ്വാനം ചെയ്തു

  • ആഗോള വെല്ലുവിളികൾ നേരിടാൻ സാങ്കേതിക സ്വാശ്രയത്വം ഇന്ത്യയുടെ സുരക്ഷിത ഭാവിക്ക് നിർണായകമാണ്

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നേറ്റം വേണമെന്ന് പറഞ്ഞു

View All
advertisement