advertisement

വേദിയിൽ രണ്ട് സ്ത്രീകളെങ്കിലും വേണം; പുരുഷാധിപത്യത്തിന് എതിരെ മുഖ്യമന്ത്രി

Last Updated:

ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ്, ഗ്രാമീണ മേഖലകളിലുള്ള ഗ്രന്ഥശാലാ - കലാസമിതി ഭാരവാഹികൾ എന്നിവയിലും സ്ത്രീ സാന്നിധ്യം ശക്തമാക്കാനാണ് സി പി എം തീരുമാനം.

കണ്ണൂർ: പൊതുപരിപാടികളിലെ പ്രസംഗവേദിയിൽ സ്ത്രീകളുടെ സാന്നിധ്യവും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനൗദ്യോഗികമായാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. താൻ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ, പ്രസംഗിക്കുന്ന വേദികളിൽ സ്ത്രീപങ്കാളിത്തം നിർബന്ധമായി ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
താൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രസംഗിക്കുന്നവരുടെ കൂട്ടത്തിൽ രണ്ട് സ്ത്രീകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രി അനൗദ്യോഗികമായി നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം സി പി എമ്മും സി പി ഐയും സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഇതിനകം നടപ്പാക്കി തുടങ്ങി.
വനിതാമതിലുമായി ബന്ധപ്പെട്ട ചർച്ചകളെ തുടർന്നാണ് പൊതുവേദികളിൽ സ്ത്രീപങ്കാളിത്തം നിർബന്ധമാക്കാൻ സി പി എം തീരുമാനിച്ചത്. പാർട്ടി കേന്ദ്രനേതൃത്വം പലതവണ നിർദ്ദേശിച്ചിട്ടും ഇത് നടപ്പാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് നിർദ്ദേശം നൽകിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പങ്കെടുത്ത ഇടത് പ്രചാരണ വേദികളിൽ ഈ നിർദ്ദേശം നടപ്പാക്കിയിരുന്നു.
advertisement
ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ്, ഗ്രാമീണ മേഖലകളിലുള്ള ഗ്രന്ഥശാലാ - കലാസമിതി ഭാരവാഹികൾ എന്നിവയിലും സ്ത്രീ സാന്നിധ്യം ശക്തമാക്കാനാണ് സി പി എം തീരുമാനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേദിയിൽ രണ്ട് സ്ത്രീകളെങ്കിലും വേണം; പുരുഷാധിപത്യത്തിന് എതിരെ മുഖ്യമന്ത്രി
Next Article
advertisement
'കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരുദ്ധർ;  3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു': നിർമല സീതാരാമൻ
'കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരുദ്ധർ; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു': നിർമല സീതാരാമൻ
  • കമ്യൂണിസ്റ്റുകൾ അധികാരത്തിലിരിക്കുന്നിടത്ത് സമ്പദ്‌വ്യവസ്ഥ തകർന്നതായാണ് നിർമല സീതാരാമൻ ആരോപിച്ചത്

  • 3500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു പ്രമുഖ വ്യവസായി കേരളം വിട്ടുപോയതായി ധനമന്ത്രി പറഞ്ഞു

  • കേരളത്തിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവെന്ന് നിർമല സീതാരാമൻ.

View All
advertisement