കടലും പൊൻമുടിയും ഒരൊറ്റ ദൃശ്യത്തിൽ: തിരുവനന്തപുരം ടൂറിസത്തിന് പുതിയ കൈയൊപ്പായി കടലുകാണിപ്പാറ

Last Updated:

കടലുകാണിപ്പാറയുടെ മുകളിൽ ഏറ്റവും ഉയരത്തിൽ നിന്നാൽ വർക്കല ബീച്ചും പൊൻമുടിയുടെ ഹിൽടോപ്പും ദൃശ്യമാകും.

കടലുകാണിപ്പാറയുടെ മുകളിൽ നിന്നുള്ള വിദൂര ദൃശ്യം
കടലുകാണിപ്പാറയുടെ മുകളിൽ നിന്നുള്ള വിദൂര ദൃശ്യം
പ്രാദേശിക ടൂറിസം രംഗത്ത് ഒരുപാട് സാധ്യതയുള്ള ഇടമാണ് തിരുവനന്തപുരം ജില്ല. തിരുവനന്തപുരത്തിൻ്റെ ഭൂപ്രകൃതി തന്നെയാണ് അതിൻ്റെ പ്രധാന കാരണവും. എംസി റോഡിൽ കാരേറ്റിന് സമീപമുള്ള കടലുകാണിപ്പാറ ജില്ലയിലെ പ്രാദേശിക ടൂറിസം സ്പോട്ട് എന്ന നിലയിൽ പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയുടെ ടൂറിസം ഭൂപടത്തിലെ മുഖമുദ്രയാണ് പൊന്മുടി. ഇനി കടലുകാണിപ്പാറയിൽ നിന്നുകൊണ്ട് പൊന്മുടി കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
തെളിഞ്ഞ കാലാവസ്ഥയിൽ കടലും, പൊന്മുടി ഹിൽടോപ്പും കാണാൻ കഴിയും എന്നതാണ് കടലുകാണി പാറയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ഇതുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതിയുടെ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ കടലുകാണി പാറയിൽ നടന്നുകഴിഞ്ഞു. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് അനുമതിയും ആയിട്ടുണ്ട്.
പൊന്മുടിയുടെ വിദൂര ദൃശ്യഭംഗി ഏറെക്കുറെ മനോഹരമായി ആസ്വദിക്കാൻ പറ്റുന്ന ഒരു പ്രദേശമാണ് കടലുകാണിപ്പാറ. നൂറ്റാണ്ടുകൾക്ക് മുൻപ് സന്യാസിമാർ തപസ്സു ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന പാറയിലെ ഗുഹകളും, അസ്തമയവേളയിൽ കാണുന്ന സൂര്യനും മനോഹരമായ സായാഹ്നങ്ങളും ഒക്കെയാണ് കടലുകാണിപ്പാറയെ സവിശേഷമാക്കുന്നത്. കടലുകാണിപ്പാറയുടെ മുകളിൽ ഏറ്റവും ഉയരത്തിൽ നിന്നാൽ വർക്കല ബീച്ചും പൊൻമുടിയുടെ ഹിൽടോപ്പും ദൃശ്യമാകും. റോപ് വേ ഉൾപ്പെടെയുള്ളവ ഇവിടെ ആലോചിക്കുന്നുണ്ട്. പദ്ധതികൾ നിർദ്ദേശിഷ്ട സമയത്ത് പൂർത്തിയാക്കാൻ ആയാൽ തിരുവനന്തപുരം ജില്ലയുടെ തലവര തന്നെ മാറ്റുന്ന മികച്ചൊരു ടൂറിസം പദ്ധതിയായി കടലുകാണി മാറും.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കടലും പൊൻമുടിയും ഒരൊറ്റ ദൃശ്യത്തിൽ: തിരുവനന്തപുരം ടൂറിസത്തിന് പുതിയ കൈയൊപ്പായി കടലുകാണിപ്പാറ
Next Article
advertisement
തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി
തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി
  • വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി ഡല്‍ഹിയിലെത്തി, തിരികെ എത്തിക്കാന്‍ പൊലീസ് ഡല്‍ഹിയിലേക്ക്.

  • കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

  • കുട്ടിയ്ക്ക് വിമാന ടിക്കറ്റ് ലഭ്യമായതിനെ കുറിച്ച് വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തും.

View All
advertisement