1800 അടി ഉയരത്തിൽ മറഞ്ഞിരിക്കുന്ന വനശാസ്താ ക്ഷേത്രം

Last Updated:

സമുദ്രനിരപ്പിൽ നിന്ന് 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തിൻ്റെ ശാസ്താംപാറയിലെ വനശാസ്താ ക്ഷേത്രം.

ക്ഷേത്രം 
ക്ഷേത്രം 
സമുദ്രനിരപ്പിൽ നിന്ന് 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ പാറ. അതിനു മുകളിലായി സ്ഥിതിചെയ്യുന്ന വർഷങ്ങളായി ആരാധിച്ചു പോരുന്ന വനശാസ്താക്ഷേത്രം. തിരുവനന്തപുരം ജില്ലയിൽ ഇങ്ങനെയുമുണ്ട് ഒരു ആരാധനാലയം. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് ശാസ്താംപാറ. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ തെക്ക് കിഴക്കായി മാരനെല്ലൂർ വനത്തിനുള്ളിലെ പാറപ്പുറത്താണ് പ്രസിദ്ധമായ ശാസ്താംപാറ ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനോടും കൂടെയുള്ള ശാസ്താവിൻ്റെ പ്രതിഷ്ഠയമാണ് വനശാസ്താ പ്രതിഷ്ഠ. നടന്ന് മാത്രമേ ക്ഷേത്രത്തിൽ എത്തിച്ചേരാൻ പറ്റൂ. കേരളത്തിൽ വനശാസ്താ ക്ഷേത്രങ്ങൾ പലയിടത്തുമുണ്ട്. അത്തരത്തിലൊരു പ്രധാന ക്ഷേത്രമാണ് ശാസ്താംപാറ ശ്രീ വനശാസ്താ ക്ഷേത്രം. മുൻപ് വനമേഖലയുടെ ഭാഗമായിരുന്ന ഈ പ്രദേശം രാജഭരണകാലത്ത് കള്ളിക്കാട് എന്ന പ്രദേശത്തോട് ചേർന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് നിന്ന് പേയാട്-തച്ചോട്ടുകാവ്-മൂങ്ങോട്-മണലി വഴി ശാസ്താംപാറയിലെത്താം. സമുദ്ര നിരപ്പിൽ നിന്ന് 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങൾ ചേർന്ന പ്രദേശമാണിത്.
advertisement
നഗരത്തിൻ്റെ മേൽക്കൂര എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമായ ഈ സ്ഥലം നഗരത്തിൻ്റെ 360 ഡിഗ്രിയിലുള്ള ദൃശ്യവിരുന്ന് സമ്മാനിക്കുന്നു. ഈ പാറക്ക്‌ മുകളിലുള്ള വറ്റാത്ത കുളം ഇവിടെയെത്തുന്നവരെ ഏറെ ആകർഷിക്കുന്നു. ഒരു സ്ഥലത്തു നിന്ന് അറബികടലും അഗസ്ത്യാർകൂടവും കാണാമെന്ന പ്രത്യേകത, തിരുവനന്തപുരത്ത് ശാസ്താംപാറക്ക്‌ മാത്രം സ്വന്തമാണ്. ശാസ്താംപാറ മനോഹരമായ അസ്തമയ കാഴ്ചയ്ക്കും അവസരമൊരുക്കുന്നു. ടൂറിസം വകുപ്പ് സ്ഥാപിച്ച ഒരു പാർക്കും ഇവിടെ സ്ഥിതി ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
1800 അടി ഉയരത്തിൽ മറഞ്ഞിരിക്കുന്ന വനശാസ്താ ക്ഷേത്രം
Next Article
advertisement
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
  • വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് സംഘർഷത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു.

  • കാമുകന്റെ സുഹൃത്ത് അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രക്തം ഛർദ്ദിച്ച് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement