ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി

Last Updated:
കുഞ്ഞിനെ നഷ്‌ടപ്പെട്ട മാനസിക വിഷമത്തിലൂടെ കടന്നുപോകുമ്പോഴും താരകുടുംബത്തോടുള്ള ട്രോൾ ആക്രമണം സഹിക്കാവുന്നതിലേറെയായിരുന്നെന്നു താരപത്നി
1/7
 വർഷം 2018. ജീവിതത്തിലെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു താരവും താരപത്നിയും. ആദ്യത്തെ കൺമണിയുടെ മുഖം കാണാൻ സാധിക്കും മുൻപേ ആ കുഞ്ഞിനെ വിധി കവർന്നെടുത്തു. സമാന അവസ്ഥയിലൂടെ കടന്നുപോയവർക്കായി തങ്ങളുടെ അനുഭവവും, ആ അവസ്ഥ നേരിടാനുള്ള മാർഗ്ഗങ്ങളും ഒരു പോസ്റ്റിലൂടെ അവർ വിവരിക്കുന്നു
വർഷം 2018. ജീവിതത്തിലെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു താരവും താരപത്നിയും. ആദ്യത്തെ കൺമണിയുടെ മുഖം കാണാൻ സാധിക്കും മുൻപേ ആ കുഞ്ഞിനെ വിധി കവർന്നെടുത്തു. സമാന അവസ്ഥയിലൂടെ കടന്നുപോയവർക്കായി തങ്ങളുടെ അനുഭവവും, ആ അവസ്ഥ നേരിടാനുള്ള മാർഗ്ഗങ്ങളും ഒരു പോസ്റ്റിലൂടെ അവർ വിവരിക്കുന്നു
advertisement
2/7
 ഗർഭാവസ്ഥയുടെ ഇരുപതാമത്തെ ആഴ്ചയിൽ വിദേശത്തേക്ക് പറക്കാനുള്ള സർട്ടിഫിക്കറ്റ് നേടുംമുമ്പുള്ള സ്കാനിംഗ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ സീരിയൽ താരം കരൺ പട്ടേലിന്റെ ഭാര്യ അങ്കിതക്ക്. ആരോഗ്യവതിയായ യുവതിക്ക് തായ്‌ലന്റിലേക്കുള്ള ഷൂട്ടിങ്ങിന് പോകാൻ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു
ഗർഭാവസ്ഥയുടെ ഇരുപതാമത്തെ ആഴ്ചയിൽ വിദേശത്തേക്ക് പറക്കാനുള്ള സർട്ടിഫിക്കറ്റ് നേടുംമുമ്പുള്ള സ്കാനിംഗ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ സീരിയൽ താരം കരൺ പട്ടേലിന്റെ ഭാര്യ അങ്കിതക്ക്. ആരോഗ്യവതിയായ യുവതിക്ക് തായ്‌ലന്റിലേക്കുള്ള ഷൂട്ടിങ്ങിന് പോകാൻ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു
advertisement
3/7
 സന്തോഷത്തിനു മേൽ കരിനിഴൽ വീഴ്ത്തി ഗർഭം അലസി. തനിക്കോ, ഗർഭത്തിലെ കുഞ്ഞിനോ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നെന്ന് അങ്കിത സാക്ഷ്യപ്പെടുത്തുന്നു
സന്തോഷത്തിനു മേൽ കരിനിഴൽ വീഴ്ത്തി ഗർഭം അലസി. തനിക്കോ, ഗർഭത്തിലെ കുഞ്ഞിനോ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നെന്ന് അങ്കിത സാക്ഷ്യപ്പെടുത്തുന്നു
advertisement
4/7
 ഭർത്താവുമൊത്താണ് ആ സന്ധി താൻ തരണം ചെയ്തതെന്ന് അങ്കിത പറയുന്നു. ഭാര്യയുടെ മനസ്സ് വേദനിക്കാതിരിക്കാൻ കരൺ എപ്പോഴും സാധാരണ നിലയിൽ എന്ന പോലെ കൂടെനിന്നു. എന്നാൽ രണ്ടുപേരുടെ മനസ്സിലും ദുഃഖം തളം കെട്ടാൻ മാത്രമേ അതുപകരിച്ചുള്ളൂ എന്ന് അങ്കിത
ഭർത്താവുമൊത്താണ് ആ സന്ധി താൻ തരണം ചെയ്തതെന്ന് അങ്കിത പറയുന്നു. ഭാര്യയുടെ മനസ്സ് വേദനിക്കാതിരിക്കാൻ കരൺ എപ്പോഴും സാധാരണ നിലയിൽ എന്ന പോലെ കൂടെനിന്നു. എന്നാൽ രണ്ടുപേരുടെ മനസ്സിലും ദുഃഖം തളം കെട്ടാൻ മാത്രമേ അതുപകരിച്ചുള്ളൂ എന്ന് അങ്കിത
advertisement
5/7
attack, attack in hospital, gunmen attack, gunmen attack in maternity hospital, maternity hospital attack in afghanitan, ആക്രമണം, ആശുപത്രിയിൽ ആക്രമണം, നവജാത ശിശുക്കളെയും അമ്മമാരെയും നഴ്സുമാരെയും വധിച്ചു
ഒരു കുഞ്ഞിന്റെ കരച്ചിൽ, പരസ്യം, കുഞ്ഞിനായി കാത്തിരിക്കുന്ന അമ്മയുടെ സിനിമ, നായ്ക്കുട്ടികളെ പരിലാളിക്കുന്ന അമ്മ എന്നിങ്ങനെ കുഞ്ഞുങ്ങളുമായി ബന്ധമുള്ള എന്തിനും ഏതിനും തങ്ങൾ രാത്രികളോളം കരഞ്ഞു തീർത്തു. പിറക്കാതെ പോയ കുഞ്ഞിന്റെ ഓർമ്മകളിൽ ജീവിതം വ്യർത്ഥമെന്നു തോന്നി തുടങ്ങിയിരുന്നു. എന്നാൽ തന്നെപ്പോലെയുള്ള മറ്റ് സ്ത്രീകൾ കുടുംബത്തിലും കൂട്ടുകാർക്കിടയിലും ഉള്ളത് കാരണം താൻ തനിയെ അല്ല എന്നോർമിപ്പിച്ചു. സഹിക്കാനാവാതിരുന്നത് ഇതൊന്നുമല്ല
advertisement
6/7
 ഗർഭം അലസി ഒരാഴ്ച്ചകഴിഞ്ഞപ്പോൾ കൂരമ്പുകളുടെ രൂപത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നു. അതിലെ വളരെ മോശമായ തരത്തിലെ പ്രയോഗങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അങ്കിത വെളിപ്പെടുത്തുന്നു. മനസ്സ് നിറയെ ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ നിറഞ്ഞു. അങ്ങനെ രണ്ടാമത്തെ മകൾ ജനിച്ചു. അവൾക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നർത്ഥമുള്ള 'മെഹർ' എന്ന പേരിട്ടു. ഇന്ന് താൻ ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ടു എന്ന് കരുതുന്നതായി അങ്കിത
ഗർഭം അലസി ഒരാഴ്ച്ചകഴിഞ്ഞപ്പോൾ കൂരമ്പുകളുടെ രൂപത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നു. അതിലെ വളരെ മോശമായ തരത്തിലെ പ്രയോഗങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അങ്കിത വെളിപ്പെടുത്തുന്നു. മനസ്സ് നിറയെ ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ നിറഞ്ഞു. അങ്ങനെ രണ്ടാമത്തെ മകൾ ജനിച്ചു. അവൾക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നർത്ഥമുള്ള 'മെഹർ' എന്ന പേരിട്ടു. ഇന്ന് താൻ ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ടു എന്ന് കരുതുന്നതായി അങ്കിത
advertisement
7/7
baby
പൊട്ടിക്കരയാൻ തോന്നുമ്പോഴെല്ലാം കരയുന്നത് ഒരു വലിയ ആശ്വാസമാണെന്നും, ജനനവും മരണവും തങ്ങളുടെ കയ്യിലല്ല എന്നും, ജീവിതത്തിൽ സംഭവിക്കുന്നതിനോട് സമരസപ്പെടണമെന്നുമാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നവർക്കായി അങ്കിതയുടെ ഉപദേശം. ഗർഭം അലസുന്നത്‌ ഒരു സ്ത്രീയെ വ്യാഖ്യാനിക്കാനുള്ള മാനദണ്ഡമല്ലെന്നും അങ്കിത വ്യക്തമാക്കുന്നു. പിറക്കാതെ പോയ കുഞ്ഞിനെ താൻ 'അകിയ' എന്ന് വിളിക്കുന്നതായും അങ്കിത പറയുന്നു
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement