'മദ്യപിച്ചെത്തുന്നവർക്ക് പ്രവേശന വിലക്ക്, വിഐപികൾക്ക് കാരവൻ'; എല്ലാ കണ്ണുകളും വിജയ്‍യുടെ ടി.വി.കെയിയേക്ക്

Last Updated:
വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്
1/6
 വിജയ് യിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) ആദ്യ സമ്മേളനം ഇന്ന് വൈകിട്ട് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുകയാണ്. നടന്റെ രാഷ്ട്രീയ പ്രവേശനം മുതൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയിലെ സൗകര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്.
വിജയ് യിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) ആദ്യ സമ്മേളനം ഇന്ന് വൈകിട്ട് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുകയാണ്. നടന്റെ രാഷ്ട്രീയ പ്രവേശനം മുതൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയിലെ സൗകര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്.
advertisement
2/6
 ആദ്യ സമ്മേളനത്തെ വൻ വിജയമാക്കാൻ വലിയ ഒരുക്കങ്ങളാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. സമ്മേളനത്തിലേക്ക് എത്തുന്നവർക്ക് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു കെട്ടിയുയർത്തിയ പടുകൂറ്റൻ സമ്മേളനനഗരിയിലാണു പാർട്ടിയുടെ നയവും പ്രത്യയശാസ്ത്രവും വിജയ് പ്രഖ്യാപിക്കുന്നത്.
ആദ്യ സമ്മേളനത്തെ വൻ വിജയമാക്കാൻ വലിയ ഒരുക്കങ്ങളാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. സമ്മേളനത്തിലേക്ക് എത്തുന്നവർക്ക് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു കെട്ടിയുയർത്തിയ പടുകൂറ്റൻ സമ്മേളനനഗരിയിലാണു പാർട്ടിയുടെ നയവും പ്രത്യയശാസ്ത്രവും വിജയ് പ്രഖ്യാപിക്കുന്നത്.
advertisement
3/6
 55,000 സീറ്റുകളാണ് കോൺഫറൻസ് ഹാളിൽ ഒരുക്കിയിരിക്കുന്നത്. വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്. വിജയ്ക്ക് വേദിയിൽ നിന്നും 600 മീറ്റർ റാംപിലൂടെ നടന്നാണ് പാർട്ടി അണികളെ അഭിവാദ്യം ചെയ്യുന്നത്.
55,000 സീറ്റുകളാണ് കോൺഫറൻസ് ഹാളിൽ ഒരുക്കിയിരിക്കുന്നത്. വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്. വിജയ്ക്ക് വേദിയിൽ നിന്നും 600 മീറ്റർ റാംപിലൂടെ നടന്നാണ് പാർട്ടി അണികളെ അഭിവാദ്യം ചെയ്യുന്നത്.
advertisement
4/6
 പാർക്കിംഗ്, ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റ് സൗകര്യം, ആംബുലൻസ് എന്നിവയ്ക്കായി പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണം നൽകും. ബിസ്‌കറ്റ്, മിക്‌സർ, വാട്ടർ ബോട്ടിൽ എന്നിവയുൾപ്പെടെ അഞ്ച് ലക്ഷത്തോളം സ്‌നാക്‌സ് പാക്കറ്റുകളാണ് നൽകുന്നത്.
പാർക്കിംഗ്, ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റ് സൗകര്യം, ആംബുലൻസ് എന്നിവയ്ക്കായി പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണം നൽകും. ബിസ്‌കറ്റ്, മിക്‌സർ, വാട്ടർ ബോട്ടിൽ എന്നിവയുൾപ്പെടെ അഞ്ച് ലക്ഷത്തോളം സ്‌നാക്‌സ് പാക്കറ്റുകളാണ് നൽകുന്നത്.
advertisement
5/6
 മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാർട്ടി നേരത്തേ അറിയിച്ചിരുന്നു. വിജയിക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായി 5 കാരവാനുകളും സജ്ജമാക്കിയിട്ടുണ്ട്. വനിതകൾക്ക് സുരക്ഷയും മതിയായ സൗകര്യങ്ങളും ഒരുക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നേരത്തെ നൽകിയിരുന്നു.
മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാർട്ടി നേരത്തേ അറിയിച്ചിരുന്നു. വിജയിക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായി 5 കാരവാനുകളും സജ്ജമാക്കിയിട്ടുണ്ട്. വനിതകൾക്ക് സുരക്ഷയും മതിയായ സൗകര്യങ്ങളും ഒരുക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നേരത്തെ നൽകിയിരുന്നു.
advertisement
6/6
 5000 പൊലീസുകാരാണു സുരക്ഷയ്ക്കുള്ളത്. അംബേദ്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ട് ഔട്ടുകളും സമ്മേളന വേദിക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാ‍ർട്ടി പതാക ഉയർത്തുന്നത്. വിജയ് ആറുമണിയോടെയാണ് സമ്മേളന ന​ഗരിയിലേക്ക് എത്തുന്നത്.
5000 പൊലീസുകാരാണു സുരക്ഷയ്ക്കുള്ളത്. അംബേദ്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ട് ഔട്ടുകളും സമ്മേളന വേദിക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാ‍ർട്ടി പതാക ഉയർത്തുന്നത്. വിജയ് ആറുമണിയോടെയാണ് സമ്മേളന ന​ഗരിയിലേക്ക് എത്തുന്നത്.
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement