'മദ്യപിച്ചെത്തുന്നവർക്ക് പ്രവേശന വിലക്ക്, വിഐപികൾക്ക് കാരവൻ'; എല്ലാ കണ്ണുകളും വിജയ്‍യുടെ ടി.വി.കെയിയേക്ക്
- Published by:Sneha Reghu
- news18-malayalam
Last Updated:
വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്
advertisement
ആദ്യ സമ്മേളനത്തെ വൻ വിജയമാക്കാൻ വലിയ ഒരുക്കങ്ങളാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. സമ്മേളനത്തിലേക്ക് എത്തുന്നവർക്ക് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്തു കെട്ടിയുയർത്തിയ പടുകൂറ്റൻ സമ്മേളനനഗരിയിലാണു പാർട്ടിയുടെ നയവും പ്രത്യയശാസ്ത്രവും വിജയ് പ്രഖ്യാപിക്കുന്നത്.
advertisement
advertisement
advertisement
മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാർട്ടി നേരത്തേ അറിയിച്ചിരുന്നു. വിജയിക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായി 5 കാരവാനുകളും സജ്ജമാക്കിയിട്ടുണ്ട്. വനിതകൾക്ക് സുരക്ഷയും മതിയായ സൗകര്യങ്ങളും ഒരുക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നേരത്തെ നൽകിയിരുന്നു.
advertisement
5000 പൊലീസുകാരാണു സുരക്ഷയ്ക്കുള്ളത്. അംബേദ്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ട് ഔട്ടുകളും സമ്മേളന വേദിക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാർട്ടി പതാക ഉയർത്തുന്നത്. വിജയ് ആറുമണിയോടെയാണ് സമ്മേളന നഗരിയിലേക്ക് എത്തുന്നത്.