ചരിത്രം തുറന്ന പാലം വന്ന് കൊല്ലം എൺപതു കഴിഞ്ഞു; ആലുവാപ്പുഴ പിന്നെയും ഒഴുകുന്നു

Last Updated:
ജെ.ബി. ഗാമണ്‍ ആന്‍ഡ് കമ്പനിക്കായിരുന്നു കരാര്‍. ചീഫ് എഞ്ചിനീയര്‍മാരായിരുന്ന ബ്രിട്ടീഷുകാരന്‍ ജി.ബി.എസ്. ട്രസ്‌കോട്ടും എം.എസ്. ദുരൈസ്വാമിയും പാലംപണിയുടെ മേല്‍നോട്ടം വഹിച്ചു.
1/6
 കേരളത്തിന്റെ വടക്കുഭാഗത്തിന് തിരുവിതാംകൂറിലേക്ക് പുതിയ വഴി തുറന്ന ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലം നിലവിൽ വിന്നിട്ട് 80 വർഷം കഴിഞ്ഞു. രണ്ടു മഹാപ്രളയങ്ങളെ അതിജീവിച്ചെന്ന പുതുചരിത്രവും ഈ പാലത്തിന്റെ തലയെടുപ്പ് കൂട്ടുന്നതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1940 ജൂണ്‍ 14ന് തിരുവിതാംകൂര്‍ ഇളയരാജാവ് മാര്‍ത്താണ്ഡവര്‍മയാണ് പെരിയാറിനു കുറുകെയുള്ള പാലം തുറന്നുകൊടുത്തത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ചിഹ്നമാണ് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജെ.ബി. ഗാമണ്‍ ആന്‍ഡ് കമ്പനിക്കായിരുന്നു കരാര്‍. ചീഫ് എഞ്ചിനീയര്‍മാരായിരുന്ന ബ്രിട്ടീഷുകാരന്‍ ജി.ബി.എസ്. ട്രസ്‌കോട്ടും എം.എസ്. ദുരൈസ്വാമിയും പാലംപണിയുടെ മേല്‍നോട്ടം വഹിച്ചു.
കേരളത്തിന്റെ വടക്കുഭാഗത്തിന് തിരുവിതാംകൂറിലേക്ക് പുതിയ വഴി തുറന്ന ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലം നിലവിൽ വിന്നിട്ട് 80 വർഷം കഴിഞ്ഞു. രണ്ടു മഹാപ്രളയങ്ങളെ അതിജീവിച്ചെന്ന പുതുചരിത്രവും ഈ പാലത്തിന്റെ തലയെടുപ്പ് കൂട്ടുന്നതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1940 ജൂണ്‍ 14ന് തിരുവിതാംകൂര്‍ ഇളയരാജാവ് മാര്‍ത്താണ്ഡവര്‍മയാണ് പെരിയാറിനു കുറുകെയുള്ള പാലം തുറന്നുകൊടുത്തത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ചിഹ്നമാണ് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജെ.ബി. ഗാമണ്‍ ആന്‍ഡ് കമ്പനിക്കായിരുന്നു കരാര്‍. ചീഫ് എഞ്ചിനീയര്‍മാരായിരുന്ന ബ്രിട്ടീഷുകാരന്‍ ജി.ബി.എസ്. ട്രസ്‌കോട്ടും എം.എസ്. ദുരൈസ്വാമിയും പാലംപണിയുടെ മേല്‍നോട്ടം വഹിച്ചു.
advertisement
2/6
 പാലത്തിന്റെ ഡക്കിനു താഴെ ആറിടങ്ങളിലായി ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭീമാകാരമായ സ്​പ്രിങ്ങുകള്‍ കോണ്‍ക്രീറ്റ് പെട്ടികളിലാക്കി 'ഷോക്ക് അബ്‌സോര്‍ബിങ് സിസ്റ്റം' സ്ഥാപിച്ചിട്ടുണ്ട്. അതിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. കരിങ്കല്‍പാളികള്‍ കൊണ്ടാണ് പാലത്തിന്റെ തൂണുകള്‍. 5.5 മീറ്ററാണ് പാലത്തിന്റെ വീതി. മൂന്ന് വര്‍ഷംകൊണ്ടായിരുന്നു നിര്‍മാണം. മൂന്ന് വീതം ആര്‍ച്ചുകളാണ് പാലത്തിന്റെ ഇരുഭാഗത്തുമായി തീര്‍ത്തത്.
പാലത്തിന്റെ ഡക്കിനു താഴെ ആറിടങ്ങളിലായി ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭീമാകാരമായ സ്​പ്രിങ്ങുകള്‍ കോണ്‍ക്രീറ്റ് പെട്ടികളിലാക്കി 'ഷോക്ക് അബ്‌സോര്‍ബിങ് സിസ്റ്റം' സ്ഥാപിച്ചിട്ടുണ്ട്. അതിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. കരിങ്കല്‍പാളികള്‍ കൊണ്ടാണ് പാലത്തിന്റെ തൂണുകള്‍. 5.5 മീറ്ററാണ് പാലത്തിന്റെ വീതി. മൂന്ന് വര്‍ഷംകൊണ്ടായിരുന്നു നിര്‍മാണം. മൂന്ന് വീതം ആര്‍ച്ചുകളാണ് പാലത്തിന്റെ ഇരുഭാഗത്തുമായി തീര്‍ത്തത്.
advertisement
3/6
 ഏഷ്യയിലെ രണ്ടാമത്തെ ആർച്ച് പാലമാണ് അലുവയിലേത്. ആദ്യത്തേത് ആലുവ – മൂന്നാർ റൂട്ടിലെ നേര്യമംഗലം പാലം. കരാറുകാരായ ജെ.ബി.ഗാമൺ ലിമിറ്റഡ് 3 വർഷംകൊണ്ടാണു പാലം നിർമിച്ചത്. നീളം 141 മീറ്റർ. വീതി അഞ്ചര മീറ്റർ. നിർമാണച്ചെലവ് 8 ലക്ഷം രൂപ.
ഏഷ്യയിലെ രണ്ടാമത്തെ ആർച്ച് പാലമാണ് അലുവയിലേത്. ആദ്യത്തേത് ആലുവ – മൂന്നാർ റൂട്ടിലെ നേര്യമംഗലം പാലം. കരാറുകാരായ ജെ.ബി.ഗാമൺ ലിമിറ്റഡ് 3 വർഷംകൊണ്ടാണു പാലം നിർമിച്ചത്. നീളം 141 മീറ്റർ. വീതി അഞ്ചര മീറ്റർ. നിർമാണച്ചെലവ് 8 ലക്ഷം രൂപ.
advertisement
4/6
 ആലുവയിൽനിന്നു ചങ്ങാടത്തിൽ കയറാതെ രാജകുടുംബാംഗങ്ങൾക്ക് ആലങ്ങാടിനും പറവൂരിനും പോകാനാണ് ഈ പാലം നിർമിച്ചത്. എന്നാൽ, പിൽക്കാലത്ത് ആലുവയെ വ്യവസായനഗരമായി രൂപപ്പെടുത്തുന്നതിൽ പാലം വഹിച്ച പങ്കു ചെറുതല്ല. ഡച്ച് സൈന്യത്തിന്റെ സഹായത്തോടെ സാമൂതിരിയെ തുരത്തിയതിനു പ്രതിഫലമായി കൊച്ചി രാജാവ് തിരുവിതാംകൂറിനു വിട്ടുകൊടുത്ത പ്രദേശങ്ങളാണ് ആലങ്ങാടും പറവൂരും. ഉദ്ഘാടനവേളയിൽ പാലത്തിലൂടെ ആനകളെ നടത്തിയാണ് ബ്രിട്ടിഷുകാർ കരുത്തു തെളിയിച്ചത്. ചീഫ് എൻജിനീയറും കുടുംബവും ആ സമയത്തു ബോട്ടിൽ പാലത്തിന്റെ അടിയിൽനിന്നു. നിർമാണത്തിനിടെ ചരിഞ്ഞ ഒരു തൂണ് പുഴയിൽ ഇപ്പോഴുമുണ്ട്. ഊരിയെടുക്കാൻ പറ്റാത്തതിനാൽ അതുപേക്ഷിച്ച് തൊട്ടടുത്തു വേറെ പൈലിങ് നടത്തുകയായിരുന്നു.
ആലുവയിൽനിന്നു ചങ്ങാടത്തിൽ കയറാതെ രാജകുടുംബാംഗങ്ങൾക്ക് ആലങ്ങാടിനും പറവൂരിനും പോകാനാണ് ഈ പാലം നിർമിച്ചത്. എന്നാൽ, പിൽക്കാലത്ത് ആലുവയെ വ്യവസായനഗരമായി രൂപപ്പെടുത്തുന്നതിൽ പാലം വഹിച്ച പങ്കു ചെറുതല്ല. ഡച്ച് സൈന്യത്തിന്റെ സഹായത്തോടെ സാമൂതിരിയെ തുരത്തിയതിനു പ്രതിഫലമായി കൊച്ചി രാജാവ് തിരുവിതാംകൂറിനു വിട്ടുകൊടുത്ത പ്രദേശങ്ങളാണ് ആലങ്ങാടും പറവൂരും. ഉദ്ഘാടനവേളയിൽ പാലത്തിലൂടെ ആനകളെ നടത്തിയാണ് ബ്രിട്ടിഷുകാർ കരുത്തു തെളിയിച്ചത്. ചീഫ് എൻജിനീയറും കുടുംബവും ആ സമയത്തു ബോട്ടിൽ പാലത്തിന്റെ അടിയിൽനിന്നു. നിർമാണത്തിനിടെ ചരിഞ്ഞ ഒരു തൂണ് പുഴയിൽ ഇപ്പോഴുമുണ്ട്. ഊരിയെടുക്കാൻ പറ്റാത്തതിനാൽ അതുപേക്ഷിച്ച് തൊട്ടടുത്തു വേറെ പൈലിങ് നടത്തുകയായിരുന്നു.
advertisement
5/6
 ആലുവയിൽനിന്നു ചങ്ങാടത്തിൽ കയറാതെ രാജകുടുംബാംഗങ്ങൾക്ക് ആലങ്ങാടിനും പറവൂരിനും പോകാനാണ് ഈ പാലം നിർമിച്ചത്. എന്നാൽ, പിൽക്കാലത്ത് ആലുവയെ വ്യവസായനഗരമായി രൂപപ്പെടുത്തുന്നതിൽ പാലം വഹിച്ച പങ്കു ചെറുതല്ല. ഡച്ച് സൈന്യത്തിന്റെ സഹായത്തോടെ സാമൂതിരിയെ തുരത്തിയതിനു പ്രതിഫലമായി കൊച്ചി രാജാവ് തിരുവിതാംകൂറിനു വിട്ടുകൊടുത്ത പ്രദേശങ്ങളാണ് ആലങ്ങാടും പറവൂരും. ഉദ്ഘാടനവേളയിൽ പാലത്തിലൂടെ ആനകളെ നടത്തിയാണ് ബ്രിട്ടിഷുകാർ കരുത്തു തെളിയിച്ചത്. ചീഫ് എൻജിനീയറും കുടുംബവും ആ സമയത്തു ബോട്ടിൽ പാലത്തിന്റെ അടിയിൽനിന്നു. നിർമാണത്തിനിടെ ചരിഞ്ഞ ഒരു തൂണ് പുഴയിൽ ഇപ്പോഴുമുണ്ട്. ഊരിയെടുക്കാൻ പറ്റാത്തതിനാൽ അതുപേക്ഷിച്ച് തൊട്ടടുത്തു വേറെ പൈലിങ് നടത്തുകയായിരുന്നു.
ആലുവയിൽനിന്നു ചങ്ങാടത്തിൽ കയറാതെ രാജകുടുംബാംഗങ്ങൾക്ക് ആലങ്ങാടിനും പറവൂരിനും പോകാനാണ് ഈ പാലം നിർമിച്ചത്. എന്നാൽ, പിൽക്കാലത്ത് ആലുവയെ വ്യവസായനഗരമായി രൂപപ്പെടുത്തുന്നതിൽ പാലം വഹിച്ച പങ്കു ചെറുതല്ല. ഡച്ച് സൈന്യത്തിന്റെ സഹായത്തോടെ സാമൂതിരിയെ തുരത്തിയതിനു പ്രതിഫലമായി കൊച്ചി രാജാവ് തിരുവിതാംകൂറിനു വിട്ടുകൊടുത്ത പ്രദേശങ്ങളാണ് ആലങ്ങാടും പറവൂരും. ഉദ്ഘാടനവേളയിൽ പാലത്തിലൂടെ ആനകളെ നടത്തിയാണ് ബ്രിട്ടിഷുകാർ കരുത്തു തെളിയിച്ചത്. ചീഫ് എൻജിനീയറും കുടുംബവും ആ സമയത്തു ബോട്ടിൽ പാലത്തിന്റെ അടിയിൽനിന്നു. നിർമാണത്തിനിടെ ചരിഞ്ഞ ഒരു തൂണ് പുഴയിൽ ഇപ്പോഴുമുണ്ട്. ഊരിയെടുക്കാൻ പറ്റാത്തതിനാൽ അതുപേക്ഷിച്ച് തൊട്ടടുത്തു വേറെ പൈലിങ് നടത്തുകയായിരുന്നു.
advertisement
6/6
 പലത്തിന്റെ പണിക്കിടെ 11 തൊഴിലാളികൾ മണ്ണിടിഞ്ഞുവീണു മരിച്ച സംഭവം 100 വർഷത്തിനിടെ ആലുവ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. 1938 നവംബർ 21നു പാലം നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ മണ്ണു മാറ്റുന്നതിനിടെയാണു ദുരന്തമുണ്ടായത്. മരിച്ച 11 പേരും 20 വയസ്സിൽ താഴെയുള്ളവർ ആയിരുന്നു. 9 പേരുടെ മൃതദേഹമേ കണ്ടെടുക്കാനായുള്ളൂ.
പലത്തിന്റെ പണിക്കിടെ 11 തൊഴിലാളികൾ മണ്ണിടിഞ്ഞുവീണു മരിച്ച സംഭവം 100 വർഷത്തിനിടെ ആലുവ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. 1938 നവംബർ 21നു പാലം നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ മണ്ണു മാറ്റുന്നതിനിടെയാണു ദുരന്തമുണ്ടായത്. മരിച്ച 11 പേരും 20 വയസ്സിൽ താഴെയുള്ളവർ ആയിരുന്നു. 9 പേരുടെ മൃതദേഹമേ കണ്ടെടുക്കാനായുള്ളൂ.
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement