advertisement
advertisement
എം.പിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.പി രാജേഷ് വോട്ട് തേടുന്നത്. എന്നാൽ റെയിൽവേ ഉൾപ്പടെയുള്ള മേഖലകളിൽ വേണ്ടത്ര വികസനം കൊണ്ടുവരാൻ എം.ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഐഐടി ഉൾപ്പടെയുള്ള കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ് എം.പി എന്നാണ് എൻഡിഎ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്.
advertisement
advertisement
മൂന്നാം ഊഴത്തിൽ എം.ബി രാജേഷിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് കാലുവാരിയെന്ന ആരോപണം യുഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പറഞ്ഞതാണ്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി.കെ ശശി വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്ക എൽഡിഎഫ് ക്യാംപിനുണ്ട്. ശബരിമല വിഷയം ഉൾപ്പടെയുള്ള അനുകൂലഘടകങ്ങൾ മുതലാക്കി ജയിച്ചുകയറാവുന്ന മികച്ച സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാറെന്ന് ബിജെപി ക്യാംപ് വിലയിരുത്തുന്നു. കൂടാതെ ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്