'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ

Last Updated:
ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് കൂടി നിന്നവരെ ഗേറ്റിന് പുറത്താക്കി. അതിനു ശേഷം തിരിച്ചെത്തിയ മന്ത്രി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.
1/4
 തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പുതിയ അനെക്സിൽ കൃഷി വകുപ്പിന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനമായിരുന്നു വേദി. സ്വയം ക്വറന്റീനിൽ പോയ കൃഷി മന്ത്രിക്കു പകരം ഉദ്ഘാടകയായെത്തിയത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മന്ത്രി വന്നിറങ്ങിയതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ വൻ ആൾക്കൂട്ടം. ചന്തയ്ക്ക് എത്തിയവരും ഉദ്യോഗസ്ഥരുമൊക്കെയായി നൂറിനടുത്ത് ആളുകൾ .
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പുതിയ അനെക്സിൽ കൃഷി വകുപ്പിന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനമായിരുന്നു വേദി. സ്വയം ക്വറന്റീനിൽ പോയ കൃഷി മന്ത്രിക്കു പകരം ഉദ്ഘാടകയായെത്തിയത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മന്ത്രി വന്നിറങ്ങിയതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ വൻ ആൾക്കൂട്ടം. ചന്തയ്ക്ക് എത്തിയവരും ഉദ്യോഗസ്ഥരുമൊക്കെയായി നൂറിനടുത്ത് ആളുകൾ .
advertisement
2/4
 എന്താണ് ഇവിടെയെന്നു ചോദിച്ചു കൊണ്ടാണ് മന്ത്രി കാറിൽ നിന്നിറങ്ങിയത്. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും സ്ഥലത്തുണ്ടായിരുന്നു
എന്താണ് ഇവിടെയെന്നു ചോദിച്ചു കൊണ്ടാണ് മന്ത്രി കാറിൽ നിന്നിറങ്ങിയത്. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും സ്ഥലത്തുണ്ടായിരുന്നു
advertisement
3/4
 . ഉദ്യോഗസ്ഥരോട് കൂട്ടം അനുവദിക്കാനാകില്ലെന്നും ഇങ്ങനെ ഉദ്ഘാടനം ചെയ്യാൻ പറ്റില്ലെന്നും മന്ത്രി തറപ്പിച്ചു പറഞ്ഞു. അഞ്ചു മിനിട്ടോളം കാത്തു നിന്നെങ്കിലും തിരക്കൊഴിഞ്ഞില്ല. മന്ത്രി ചേംബറിലേക്കു മടങ്ങി.
. ഉദ്യോഗസ്ഥരോട് കൂട്ടം അനുവദിക്കാനാകില്ലെന്നും ഇങ്ങനെ ഉദ്ഘാടനം ചെയ്യാൻ പറ്റില്ലെന്നും മന്ത്രി തറപ്പിച്ചു പറഞ്ഞു. അഞ്ചു മിനിട്ടോളം കാത്തു നിന്നെങ്കിലും തിരക്കൊഴിഞ്ഞില്ല. മന്ത്രി ചേംബറിലേക്കു മടങ്ങി.
advertisement
4/4
 ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് കൂടി നിന്നവരെ ഗേറ്റിന് പുറത്താക്കി. അതിനു ശേഷം തിരിച്ചെത്തിയ മന്ത്രി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. മേയറും ഡെപ്യൂട്ടി മേയറും മന്ത്രിയുമടക്കം അഞ്ചുപേർ മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ മന്ത്രി പോയതിനു പിന്നാലേ വീണ്ടും പഴയ ആൾക്കൂട്ടമായി.
ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് കൂടി നിന്നവരെ ഗേറ്റിന് പുറത്താക്കി. അതിനു ശേഷം തിരിച്ചെത്തിയ മന്ത്രി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. മേയറും ഡെപ്യൂട്ടി മേയറും മന്ത്രിയുമടക്കം അഞ്ചുപേർ മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ മന്ത്രി പോയതിനു പിന്നാലേ വീണ്ടും പഴയ ആൾക്കൂട്ടമായി.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement